30.5 C
Kottayam
Saturday, October 5, 2024

കേസുകള്‍ കൂടുതല്‍ കടകംപള്ളിക്ക്, മുഖ്യമന്ത്രിക്കെതിരെ മൂന്ന് കേസ്; സ്ഥാനാര്‍ഥികളുടെ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് സി.പി.എം

Must read

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സി.പി.എം സ്ഥാനാര്‍ഥികള്‍ പ്രതികളായി കോടതികളില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

39 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ കൂടുതല്‍ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മല്‍സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകില്‍ നേമം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന വി. ശിവന്‍കുട്ടിയുമുണ്ട്. 2009 മുതല്‍ വിവിധ സമരങ്ങളില്‍ നയിക്കുകയും നിയമവിരുദ്ധമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ പോലീസ് ധൈര്യപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീം കോടതിയിലുള്ള ലാവ്ലിന്‍ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ടി. നന്ദകുമാര്‍ നല്‍കിയ കേസും. 2013-ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേയുള്ള അഞ്ച് കേസുകളില്‍ ഒന്നില്‍ ഒമ്പതു മാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണെങ്കിലും അപ്പീലിലാണ്. 2014-ല്‍ തലശേരിയില്‍ നിമയവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷിച്ചത്.

കല്യാശേരിയിലെ സ്ഥാനാര്‍ഥി എം. വിജിന്‍, വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്കെതിരേ 10 കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്. തൃത്താലയില്‍നിന്നു മല്‍സരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ പോലീസ് ഓഫീസറെ കയേറ്റം ചെയ്തതിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തുള്ളതാണ്. 2003-ലും 2018-ലുമാണ് ഈ കേസുകള്‍. പി. രാജീവിനെതിരേ മൂന്നു കേസുകളുണ്ട്.

തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെങ്കിലോ കോടതിയില്‍ കേസുകളുണ്ടെങ്കിലോ വിവരം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം. മാത്രമല്ല, അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം. ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകള്‍ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

Popular this week