25.5 C
Kottayam
Sunday, October 6, 2024

മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റ് ജീവനക്കാരന്‍

Must read

നോയിഡ: മദ്യപിക്കാനുള്ള പണം കണ്ടെത്താന്‍ ഓഫീസ് ബോയ് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റു. നോയിഡയിലെ മുഖ്യ മെഡിക്കല്‍ ഓഫീസറുടെ(സിഎംഒ) കാര്യാലയത്തിലെ ഓഫീസ് ബോയിയാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്. മദ്യപിക്കാനുള്ള എക്‌സ്ട്രാ പണം കണ്ടെത്താന്‍ ഓഫീസിലെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളില്‍ പകുതിയിലധികവും ഇയാള്‍ എടുത്ത് വില്‍ക്കുകയായിരിന്നു.

നരേഷ് എന്നാണ് ഓഫീസ് ബോയിയുടെ പേര് ഇതുവരെ അഞ്ഞൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ ആക്രിക്കടയില്‍ വിറ്റെന്നാണ് പറയുന്നത്. എന്നാല്‍ ആക്രിക്കടയില്‍ നിന്നും 10,500 ജനന സര്‍ട്ടിഫിക്കറ്റും 2,500 ഓളം മരണ സര്‍ട്ടിഫിക്കറ്റും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് ആഴ്ച്ച മുമ്പണ് മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചത്. ഇതു കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഓഫീസ് ബോയി ആണ് സര്‍ട്ടിഫിക്കറ്റുകള്‍ മോര്‍ണയിലുള്ള ആക്രിക്കടയില്‍ രേഖകള്‍ വിറ്റതായി കണ്ടെത്തിയത്. മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതെന്നാണ് നരേഷിന്റെ വിശദീകരണം.

ആരോഗ്യവകുപ്പ് സൂക്ഷിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളാണ് ഇവിടെയുണ്ടായിരുന്നത്. അതേസമയം, ക്ഷയരോഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകളും ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രി കച്ചവടക്കാരനില്‍ നിന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിച്ചതായി സെക്ടര്‍ 19 പോലീസ് സ്റ്റേഷന്‍ ആസാദ് സിംഗ് തോമര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിഎംഒയുടെ ഓഫീസിലെ ആഭ്യന്തര കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഗാര്‍ബേജ് ബോക്‌സില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.

ഓഫീസില്‍ ദിവസ വേതന ജീവനക്കാരനാണ് നരേഷ്. സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതിലൂടെ നേരഷിന് തുച്ഛമായ പണം ലഭിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. സംഭവം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായും അദ്ദേഹേം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week