24.3 C
Kottayam
Tuesday, October 1, 2024

നാഗമ്പടം കൊലപാതകം: പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും

Must read

കോട്ടയം:നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം.കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചു വർഷം വീതം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കണമെന്നു വ്യക്തമാക്കാത്തതിനാൽ ശിക്ഷ ഇരട്ടജീവപര്യന്തമായി മാറും.

അയർക്കുന്നം അമയന്നൂർ മഹാത്മാകോളനിയിൽ തങ്കച്ചന്റെ മകൻ രാജേഷിനെ (40) തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കി രാജാക്കാട് പൊൻമുടി കളപ്പുരയ്ക്കൽ ജോമോനെ (29)യാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.

2015 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
നാഗമ്പടം ബസ് സ്റ്റാന്റിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ തങ്കച്ചനെ ജോമോൻ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് ഈസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപയുമാണ് പിഴ. പിഴ അടിച്ചെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. ഐ.പി.സി 392 പ്രകാരം മോഷണത്തിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം കഠിന തടവ് അനുഭവിക്കണം. ഐപിസി 397 പ്രകാരം കവർച്ചയ്ക്ക് ഏഴു വർഷം കഠിന തടവും അനുഭവിക്കേണ്ടി വരും.

പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജാ ബിജു കോടതിയിൽ ഹാജരായി.23 സാക്ഷികളും, 29 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ തന്നെ പ്രതി ജോമോൻ അക്രമാസക്തനായിരുന്നു. കേസിന്റെ വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വിലങ്ങ് അണിയാൻ വിസമ്മതിച്ച പ്രതി, ജയിലിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ വിചാരണ മുടങ്ങിയിരുന്നു. ഇന്നലെ രാവിലെയും പ്രശ്‌നമുണ്ടാക്കിയ പ്രതിയെ ബലം പ്രയോഗിച്ചാണ് കോടതിയിൽ എത്തിച്ചത്. കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ജോമോനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു അയച്ചെങ്കിലും, വിയ്യൂരിലേയ്ക്കു പോകണെന്നാവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കി. തുടർന്ന്, പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കൊണ്ടു പോയത്.
നിലവിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹോസ് ഓഫിസറായ എ.ജെ തോമസും, പ്രോസിക്യൂട്ടർ അഡ്വ.ഗിരിജാ ബിജുവും അടങ്ങുന്ന ടീം കൊലക്കേസുകളിൽ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിച്ചതിൽ അപൂർവ്വ നേട്ടവും ഇതോടെ സ്വന്തമാക്കി. ഈ കേസിൽ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ സി.ഐ എ.ജെ.തോമസ് അന്വേഷിച്ച തുടർച്ചയായ ആറാമത്തെ കേസിലാണ് പ്രതിയ്ക്കു ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week