26.9 C
Kottayam
Thursday, May 16, 2024

ഞാൻ ഇപ്പോൾ വീട്ടിലാണ്; ഒളിച്ചോടിയതിന് ശേഷമുള്ള ജീവിതം ഇങ്ങനെ! വീട്ടുകാരുടെ പ്രതികരണം ; മനസ്സ് തുറന്ന് സുബി സുരേഷ്

Must read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബി സുരേഷിൻറെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം .സുബി സുരേഷും നസീര്‍ സംക്രാന്തിയും വിവാഹിതാരാവന്‍ പോവുകയാണെന്നുള്ള വാർത്തയും ഇരുവരും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന വീഡിയോയുമാണ് പുറത്തുവന്നത്

സുബി സുരേഷ് ഒളിച്ചോടി, വരന്‍ നസീര്‍ സംക്രാന്തി എന്ന ക്യാപ്ഷനുമായുള്ള കൈരളി ചാനലിന്റെ പുതിയ പരിപാടിയ്ക്കുള്ള വീഡിയോയായിരുന്നു ഇത്.വീഡിയോ വൈറലായി മാറിയതോടെയായിരുന്നു എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരെത്തിയത്. വീഡിയോ വൈറലായി മാറിയതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ല. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്. എങ്ങും പോയിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഇത് കേട്ട് സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരുമുണ്ടാവും. എന്താണെങ്കിലും എങ്ങും പോയിട്ടില്ല. കൈരളിയിലെ ഒരു പരിപാടിയുടെ ഭാഗമായാണ്. അവര്‍ അത് പ്രമോട്ട് ചെയ്യാനായി അങ്ങനെ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. താന്‍ വീട്ടിലുണ്ടെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നേ, മമ്മിക്ക് ഫോണ്‍ കൊടുക്കേണ്ട കാര്യമൊന്നുമില്ല ഞാന്‍ ഇവിടെത്തന്നെയുണ്ട്.

പരിപാടിയെക്കുറിച്ച് നേരത്തെ തന്നെ വീട്ടില്‍ പറഞ്ഞിരുന്നു. പ്രമോ ചെയ്യുന്നതിന് മുന്‍പ് അവരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് ചിരിയാണ്. അമ്മയും അനിയനും ഭാര്യയുമൊന്നും ഇതുവരെ ചിരി നിര്‍ത്തീട്ടില്ല. അമ്മയായിരുന്നു ഉറക്കത്തില്‍ നിന്നും വിളിച്ച് ഈ വാര്‍ത്ത കാണിച്ചത്. പ്രമോഷന്‍ ചെയ്‌തോളാന്‍ ഞാന്‍ സമ്മതിച്ചിരുന്നതാണെന്നും സുബി പറയുന്നു. വീട്ടിലെ കാര്യങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് താരം പറഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week