25.5 C
Kottayam
Friday, September 27, 2024

ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിന് മറ പള്ളിക്കമ്മിറ്റി,നഴ്‌സിംഗ് തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പും നടത്തിയതായി ആരോപണങ്ങള്‍,അതിരമ്പുഴയില്‍ വാഹനമിടിപ്പിച്ചുകൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ചെറിയ മീനല്ല

Must read

അതിരമ്പുഴ:പ്രഭാത സവാരിയ്ക്കിടെ വഴിയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലുന്നതിനായി ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ബ്ലേഡ് ഗുണ്ടാസംഘത്തലവന്‍.റെജിയുമായുള്ള ഇടപാടുകളിലൂടെ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്.പുതുപ്പള്ളി പയ്യപ്പാട് സ്വദേശിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് അതിരമ്പുഴ സ്വദേശിയായ നെല്‍സണെന്ന സെബാസ്റ്റ്യനെ വധിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

റെജിയില്‍ നിന്നും 70 ലക്ഷം രൂപ കടംവാങ്ങിയ ദിലീപ് പലിശയക്കം ഒരു കോടിയോളം രൂപ മടക്കി നല്‍കിയിരുന്നു. എന്നാല്‍ പണയാധാരമായി നല്‍കിയ വസ്തുവകകള്‍ റെജി തീറാധാരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പയ്യപ്പാടിയില്‍ അഞ്ചുകോടിയോളം വിലമതിയ്ക്കുന്ന വസ്തു കേവലം 70 ലക്ഷം രൂപയ്ക്ക് തട്ടിയെടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്.നഴ്‌സിംഗ് ജോലിയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് കൊണ്ടുപോകാനെന്ന പേരിലും ഇയാള്‍ നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയച്ചതായി ആരോപണമുണ്ട്.

റെജി ക്വൊട്ടേഷന്‍ സംഘത്തെ നിയോഗിച്ച് വധിയ്ക്കാന്‍ ശ്രമിച്ച നെല്‍സണും ഇയാളുടെ മുന്‍ പങ്കാളിയായിരുന്നു. ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കങ്ങളേത്തുടര്‍ന്ന് ഇരുവരും വഴിപിരിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ 6.50 നായിരുന്നു അതിരമ്പുഴ ഐക്കരക്കുന്നില്‍വച്ച് നെല്‍സണെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. നെല്‍സണെ മറികടന്ന് മുന്നോട്ടുപോയ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള സൈലോ കാര്‍ പിറകോട്ടുവന്ന് ഇടിച്ചുവീഴ്ത്തുകായിയിരുന്നു.ഇടിച്ചുവീഴ്ത്തിയശേഷം മുന്നോട്ടുകുതിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മുന്നിലുള്ള പോസ്റ്റില്‍തട്ടി വാഹനം മറിയുകയായിരുന്നു.

ഇടിയേറ്റ് വീണ നെല്‍സണ്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചു. ഇതിനിടയില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം പുറത്തിറങ്ങി അത് വഴി എത്തിയ ഓട്ടോറിക്ഷയില്‍ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു.സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ച നെല്‍സനെ വിട്ടു ഉടമസ്ഥന്‍ തെള്ളക്കത്ത അശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ ചെല്ലുമ്പോള്‍ ക്വട്ടേഷന്‍ സംഘത്തെയും അവിടെ വച്ച് കണ്ട് മുട്ടുകയായിരുന്നു.ഇതോടെ നെല്‍സണ്‍ ഏറ്റുമാനൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് റജി പ്രോത്താസീസ് നല്‍കിയ ക്വട്ടേഷനാണന്ന് മനസിലായത്.

വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.എറണാകുളം ഏലൂര്‍ കവലയ്ക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ ജോസ് കെ സെബാസ്റ്റ്യന്‍ (45), പാലക്കാട് കല്ലിപ്പാടം കുന്നിയില്‍ വീട്ടില്‍ ജയശങ്കറിന്റെ മകന്‍ സുജേഷ് കെ.( 32), ത്രിശ്ശൂര്‍ ചേലക്കര ചിറകുഴിയില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഏലിയാസ് കുട്ടി സി.വി എന്നിവരായിരുന്നു ക്വൊട്ടേഷന്‍ സംഘാഗങ്ങള്‍.തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് റെജി പോര്‍ത്താസിസിന്റേതാണ് ക്വൊട്ടേഷനെന്ന് വ്യക്തമായത്‌.

അതിരമ്പുഴയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവമായ ഇടപെടല്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് റെജി പോര്‍ത്താസിസ് മറയാക്കിയിരുന്നു.പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിലെ കൈക്കാരനായിരുന്ന റെജി പള്ളി കമ്മിറ്റിയിലുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week