23.4 C
Kottayam
Sunday, September 8, 2024

ഒന്നരമാസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 70,000പേര്‍,ഞെട്ടിയ്ക്കുന്ന വളര്‍ച്ചയുമായി ഈ മൊബൈല്‍ കമ്പനി,അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ മാറ്റങ്ങള്‍

Must read

തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏകദേശം 70,000പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്ന സര്‍വീസ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. ഈ കണക്ക് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ അവസരം മുതലാക്കി വന്‍ മാറ്റത്തിനാണ് ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നത്.

22 ശതമാനം വരെയാണ് ജിയോ, എയര്‍ടെല്‍, വി ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സാധാരണക്കാര്‍ക്ക് ഒരു മാസത്തേക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗിന് വേണ്ടി മാറ്റിവയ്‌ക്കേണ്ട തുകയും ഉയര്‍ന്നു. രണ്ട് സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതില്‍ നല്ലൊരു വിഭാഗവും തങ്ങളുടെ സെക്കന്‍ഡ് സിം ബിഎസ്എന്‍എല്ലിലേക്ക് മാറ്റാന്‍ താത്പര്യപ്പെടുന്നു. ജൂണ്‍ മാസത്തില്‍ 34,637 പേരാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. ജൂലായ് മാസത്തിലെ പകുതി പിന്നിട്ടപ്പോള്‍ 35,000 പേര്‍ കൂടി പോര്‍ട്ട് ചെയ്തു. അതായത് ഒന്നരമാസം കൊണ്ട് 69,637 പേര്‍.

എല്ലായിടത്തും കോള്‍ വിളിക്കാന്‍ നെറ്റ്‌വര്‍ക്കിന് തടസ്സമില്ലെന്നതാണ് ബിഎസ്എന്‍എല്ലിന്റെ സവിശേഷത. എന്നാല്‍ ഇന്റര്‍നെറ്റിന് വേഗതയില്ലെന്നതാണ് പ്രധാന വെല്ലുവിളിയും പോരായ്മയും. അതുകൊണ്ട് തന്നെ നല്ലൊരു വിഭാഗം ആളുകളും ഒന്നാം സിം ആയി മറ്റ് ടെലികോം കമ്പനികളെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇപ്പോഴും 3ജി സര്‍വീസ് ആണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇതിന് ഒരു മാറ്റം കൊണ്ടുവന്നാല്‍ കൂടുതല്‍ ആളുകള്‍ പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് കമ്പനി തിരിച്ചറിയുന്നു.

2024 ഡിസംബറിനകം ഒരു ലക്ഷം ടവറുകളാണ് ഇന്ത്യയില്‍ കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. 4ജി നല്‍കുന്ന ടവര്‍ ഉപയോഗിച്ചു തന്നെ 5ജിയിലേക്ക് മാറാം എന്നതുകൊണ്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന പരാതികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതോടെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. അതിനോടൊപ്പം ടാറ്റ ഗ്രൂപ്പ് കമ്പനിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതോടെ വലിയ മാറ്റം തന്നെയുണ്ടാകുമെന്നും ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week