23.9 C
Kottayam
Thursday, June 4, 2026

തകര്‍ത്തുപെയ്താലും മതിയാവില്ല;കേരളത്തിൽ 34 ശതമാനം മഴ കുറഞ്ഞു

Must read

തിരുവനന്തപുരം: ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതിയില്‍ കേരളത്തില്‍ 34 ശതമാനം മഴ കുറഞ്ഞു. 123 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ കാലവര്‍ഷമാണ് കഴിഞ്ഞുപോയത്. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കേരളം വരള്‍ച്ചയുടെ പിടിയിലാവും. എന്നാല്‍, തുലാവര്‍ഷത്തില്‍ മെച്ചപ്പെട്ട തോതില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

എടവപ്പാതിക്കാലമായ ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ കേരളത്തിന് ലഭിക്കേണ്ടത് 2018.6 മില്ലിമീറ്റര്‍ മഴയാണ്. ഇത്തവണ ലഭിച്ചത് 1326.1 മില്ലിമീറ്റര്‍. കേരളത്തില്‍ വരള്‍ച്ച പ്രഖ്യാപിച്ച 2016-ല്‍ 1352 മില്ലിമീറ്റര്‍ മഴ പെയ്തു. അന്നത്തെക്കാള്‍ മഴ കുറവാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷം 14 ശതമാനം മാത്രമായിരുന്നു കുറവ്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതി. സെപ്റ്റംബര്‍ 30-ന് രാവിലെവരെ പെയ്ത മഴയാണ് എടവപ്പാതിയുടെ കണക്കില്‍ വരുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ളത് വടക്കുകിഴക്കന്‍ മഴക്കാലം അഥവാ തുലാവര്‍ഷത്തിന്റെ കണക്കിലാണ്.

ഇത്തവണ മഴ ഏറ്റവും കുറഞ്ഞത് വയനാട്ടിലാണ് -55 ശതമാനം. ദീര്‍ഘകാല ശരാശരിയായ 110.4 സെന്റീമീറ്ററിന്റെ പകുതിപോലും വയനാട്ടില്‍ പെയ്തില്ല. ഇടുക്കിയില്‍ 54 ശതമാനം കുറഞ്ഞു. ആലപ്പുഴയിലാണ് മെച്ചപ്പെട്ട മഴ ലഭിച്ചത്. ഇവിടെ 12 ശതമാനം മാത്രമാണ് കുറവ്.

- Advertisement -

19 ശതമാനംവരെ കൂടിയാലും കുറഞ്ഞാലും സാധാരണ തോതായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ സാധാരണ തോതില്‍ മഴ ലഭിച്ച നാല് ജില്ലകളുടെ കൂട്ടത്തിലാണ് ആലപ്പുഴ. പത്തനംതിട്ടയില്‍ കുറഞ്ഞത് 12 ശതമാനംമാത്രം. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് ഇങ്ങനെ സാധാരണ തോതില്‍ മഴ ലഭിച്ച മറ്റ് ജില്ലകള്‍.

- Advertisement -

ജൂണ്‍ ആദ്യമുണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തിലെ എടവപ്പാതിയുടെ ഘടനയെ അട്ടിമറിച്ചതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് പറഞ്ഞു. അന്തരീക്ഷത്തിലെ ഈര്‍പ്പം ചുഴലിക്കാറ്റ് കൊണ്ടുപോയി. എല്‍നിനോ പ്രതിഭാസം കാരണം ഓഗസ്റ്റില്‍ മഴ തീരെക്കുറഞ്ഞു. സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും ന്യൂനമര്‍ദങ്ങളും കാലവര്‍ഷത്തെ സജീവമാക്കി.

തിരുവനന്തപുരം 18, കൊല്ലം 17, പത്തനംതിട്ട 13, ആലപ്പുഴ 12, കോട്ടയം 38, ഇടുക്കി 54, എറണാകുളം 24, തൃശ്ശൂര്‍ 40, പാലക്കാട് 42, മലപ്പുറം 34, കോഴിക്കോട് 39 , വയനാട് 55, കണ്ണൂര്‍ 22, കാസര്‍കോട് 20.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week