CrimeNews

പതിനാലുകാരിയെ വീട്ടില്‍ കയറി ബലാത്സംഗത്തിന് ഇരയാക്കി, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു; 22കാരന്‍ പിടിയില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയ 22കാരന്‍ അറസ്റ്റില്‍. യുപി ബല്ലിയ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. വിവാഹത്തിനായി കുട്ടിയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച കുറ്റത്തിന് ഇയാളുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡയില്‍ എടുക്കുന്നത്. ബലാത്സംഗത്തിന് പുറമെ പോക്‌സോ ആക്ടിലെയും യുപിമതപരിവര്‍ത്തന നിരോധന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. മുസ്ലീമായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡനം നടത്തിയെന്ന വിവരം പോലീസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഇക്കഴിഞ്ഞ ജനുവരി 11ന് മുസ്ലീം യുവാവ് പതിനാലുകാരിയുടെ വീട്ടിലെത്തി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതെല്ലാം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം പെണ്‍കുട്ടിയെ ഇത് കാട്ടി ഭീഷണിപ്പെടുത്താനും തുടങ്ങി.

ഭയന്നു പോയ കുട്ടി രണ്ട് ദിവസത്തിന് ശേഷമാണ് നടന്ന സംഭവങ്ങള്‍ മാതാപിതാക്കളെ അറിയിച്ചത്. പ്രതിയുടെ കുടുംബം നല്ല സ്വാധീനമുള്ള ആളുകള്‍ ആയതിനാല്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം ധൈര്യമുണ്ടായിരുന്നില്ല’. എസ് പി വിപിന്‍ ടാഡ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button