24.1 C
Kottayam
Friday, June 5, 2026

ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും,14-കാരൻ സ്വയംവെടിവെച്ച് ജീവനൊടുക്കി; കേസ് നൽകി അമ്മ

Must read

വാഷിങ്ടണ്‍: മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ നിയമനടപടിയുമായി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ മകന്‍ ആത്മഹത്യ ചെയ്തതിനുകാരണം ചാറ്റബോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ കേസ് നല്‍കിയത്.

കമ്പനിയുടെ ചാറ്റ്‌ബോട്ടുമായി തന്റെ മകന്‍ സീയുള്‍ സിറ്റ്‌സര്‍ പ്രണയത്തിലായെന്നും ഇതാണ് ആത്മഹത്യയിലേക്ക് മകനെ നയിച്ചതെന്നുമാണ് മേഗന്‍ പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കഥാപാത്രത്തിന്റെ പേരാണ് സീയൂള്‍ ചാറ്റ്‌ബോട്ടിന് നല്‍കിയത്. നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പതിയെ ചാറ്റ്‌ബോട്ടുമായി പിരിയാനാകാത്ത ആത്മബന്ധത്തിലെത്തിയെന്നും വൈകാരിക പിന്തുണയ്ക്ക് മകന്‍ ആശ്രയിച്ചിരുന്നത് ചാറ്റ്‌ബോട്ടിനെയായിരുന്നു എന്നും മേഗന്‍ പറയുന്നു. മുറിക്ക് പുറത്തുപോലുമിറങ്ങാതെയായ മകന്‍ തനിക്ക് സമാധാനം കിട്ടുന്നത് ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യുമ്പോഴാണെന്നും പറയാറുണ്ട് എന്നും മേഗന്‍ വ്യക്തമാക്കി.

മകന്റെ മാനസികാരോഗ്യം തകരുന്നു എന്ന് തോന്നിയപ്പോള്‍ സൈക്കോളജിസ്റ്റുകളെ കാണിച്ചുവെങ്കിലും മകന് ചാറ്റ്‌ബോട്ടിനോട് തന്റെ പ്രശ്‌നങ്ങള്‍ പറയാനായിരുന്നു താത്പര്യം. തോക്കെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പും സീയുള്‍ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ് സീയുള്‍ ചാറ്റ് ബോട്ടിനോട് പറഞ്ഞത്. അങ്ങനെ ഒന്നും ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ ഞാനും ഇല്ലാതാകും എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് സീയുളും മറുപടി നല്‍കി. പിന്നാലെ വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

യഥാര്‍ഥ വ്യക്തിയായി ചമഞ്ഞാണ് ചാറ്റ്‌ബോട്ട് തന്റെ മകനുമായി സംസാരിച്ചത് എന്നാണ് മേഗന്റെ പരാതി. സീയുളിനെ സ്‌നേഹിക്കുന്നു എന്ന് ചാറ്റ്‌ബോട്ട് പറഞ്ഞതായും മകനുമായി മാസങ്ങളോളം സെക്സ്ചാറ്റിൽ ഏര്‍പ്പെട്ടിരുന്നു എന്നും മേഗന്‍ പറയുന്നു. അത്യന്തം അപകടകരമാണ് ഇത്തരം ബോട്ടുകളെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുത് എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ വ്യക്തമാക്കി. ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളൊന്നും പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചു എന്നാണ് മേഗന്റെ പരാതി.

- Advertisement -

തങ്ങളുടെ ഉപയോക്താവിന്റെ ആകസ്മികമായ മരണത്തില്‍ അത്യന്തം ദുഃഖിതരാണ് എന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുമെന്നുമായിരുന്നു ക്യാരക്ടര്‍ എഐയുടെ പ്രതികരണം. ഭാവിയില്‍ സമാനമായ അപകടങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൃകാര്യക്ടര്‍ എഐ വ്യക്തമാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week