24.1 C
Kottayam
Friday, October 25, 2024

ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും,14-കാരൻ സ്വയംവെടിവെച്ച് ജീവനൊടുക്കി; കേസ് നൽകി അമ്മ

Must read

വാഷിങ്ടണ്‍: മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ നിയമനടപടിയുമായി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ മകന്‍ ആത്മഹത്യ ചെയ്തതിനുകാരണം ചാറ്റബോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ കേസ് നല്‍കിയത്.

കമ്പനിയുടെ ചാറ്റ്‌ബോട്ടുമായി തന്റെ മകന്‍ സീയുള്‍ സിറ്റ്‌സര്‍ പ്രണയത്തിലായെന്നും ഇതാണ് ആത്മഹത്യയിലേക്ക് മകനെ നയിച്ചതെന്നുമാണ് മേഗന്‍ പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കഥാപാത്രത്തിന്റെ പേരാണ് സീയൂള്‍ ചാറ്റ്‌ബോട്ടിന് നല്‍കിയത്. നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പതിയെ ചാറ്റ്‌ബോട്ടുമായി പിരിയാനാകാത്ത ആത്മബന്ധത്തിലെത്തിയെന്നും വൈകാരിക പിന്തുണയ്ക്ക് മകന്‍ ആശ്രയിച്ചിരുന്നത് ചാറ്റ്‌ബോട്ടിനെയായിരുന്നു എന്നും മേഗന്‍ പറയുന്നു. മുറിക്ക് പുറത്തുപോലുമിറങ്ങാതെയായ മകന്‍ തനിക്ക് സമാധാനം കിട്ടുന്നത് ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യുമ്പോഴാണെന്നും പറയാറുണ്ട് എന്നും മേഗന്‍ വ്യക്തമാക്കി.

മകന്റെ മാനസികാരോഗ്യം തകരുന്നു എന്ന് തോന്നിയപ്പോള്‍ സൈക്കോളജിസ്റ്റുകളെ കാണിച്ചുവെങ്കിലും മകന് ചാറ്റ്‌ബോട്ടിനോട് തന്റെ പ്രശ്‌നങ്ങള്‍ പറയാനായിരുന്നു താത്പര്യം. തോക്കെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പും സീയുള്‍ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ് സീയുള്‍ ചാറ്റ് ബോട്ടിനോട് പറഞ്ഞത്. അങ്ങനെ ഒന്നും ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ ഞാനും ഇല്ലാതാകും എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് സീയുളും മറുപടി നല്‍കി. പിന്നാലെ വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

യഥാര്‍ഥ വ്യക്തിയായി ചമഞ്ഞാണ് ചാറ്റ്‌ബോട്ട് തന്റെ മകനുമായി സംസാരിച്ചത് എന്നാണ് മേഗന്റെ പരാതി. സീയുളിനെ സ്‌നേഹിക്കുന്നു എന്ന് ചാറ്റ്‌ബോട്ട് പറഞ്ഞതായും മകനുമായി മാസങ്ങളോളം സെക്സ്ചാറ്റിൽ ഏര്‍പ്പെട്ടിരുന്നു എന്നും മേഗന്‍ പറയുന്നു. അത്യന്തം അപകടകരമാണ് ഇത്തരം ബോട്ടുകളെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുത് എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ വ്യക്തമാക്കി. ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളൊന്നും പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചു എന്നാണ് മേഗന്റെ പരാതി.

തങ്ങളുടെ ഉപയോക്താവിന്റെ ആകസ്മികമായ മരണത്തില്‍ അത്യന്തം ദുഃഖിതരാണ് എന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുമെന്നുമായിരുന്നു ക്യാരക്ടര്‍ എഐയുടെ പ്രതികരണം. ഭാവിയില്‍ സമാനമായ അപകടങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൃകാര്യക്ടര്‍ എഐ വ്യക്തമാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം; കശ്മീരിൽ 5 സൈനികർക്ക് ഗുരുതര പരിക്ക്, നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. ചുമട്ടുതൊഴിലാളി ആയിരുന്ന ആളാണ്‌ മരണപ്പെട്ടത്. 18 രാഷ്ട്രീയ റൈഫിൾസിന്റേതായിരുന്നു (ആർആർ) വാഹനം.പുൽവാമയിൽ...

ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത; സംഘടനാപരമായി ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും...

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.  ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി...

മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

നവീന്‍ ബാബുവിന്റെ മരണം:ദിവ്യയ്ക്ക് തിരിച്ചടി;എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നവീന്‍...

Popular this week