28.1 C
Kottayam
Sunday, June 7, 2026

യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി പടവെട്ടിയ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 16 പേരെ കാണാതായെന്നും സർക്കാർ

Must read

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം. മരിച്ച ഇന്ത്യക്കാർ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടിയവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്നാം വർഷത്തിലേക്ക് കടന്ന യുദ്ധത്തിൽ നിരവധി ഇന്ത്യക്കാരാണ് റഷ്യക്ക് വേണ്ടി പോരാടുന്നത്. ഇവരിൽ 12 പേരുടെ മരണമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു.

ഇതുവരെ റഷ്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന 126 ഇന്ത്യൻ പൗരന്മാർ ഉണ്ട്. ഈ 126 കേസുകളിൽ 96 പേർ ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ സൈന്യത്തിൽ 18 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും അവശേഷിക്കുന്നു, അവരിൽ 16 പേർ എവിടെയാണെന്ന് അറിവായിട്ടില്ല; മന്ത്രാലയം വ്യക്തമാക്കി. എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യ അവരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്…അവശേഷിക്കുന്നവരെ നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഞങ്ങൾ ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചു; ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്‌ത ഒരു ഇന്ത്യൻ പൗരന്റെ മരണത്തെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.

അടുത്തിടെയാണ് യുദ്ധത്തിന്റെ മുൻനിരയിലുള്ള ഒരു മലയാളി കൊല്ലപ്പെടുകയും ബന്ധുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി ബിനിൽ ടിബി (32) ആണ് ആക്രമണത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു കൂടിയായ ജെയിൻ ടികെ (27) പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

- Advertisement -

'ബിനിൽ ബാബുവിന്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഞങ്ങൾ കുടുംബത്തെ അനുശോചനം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളുടെ എംബസി റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയാണ്' ബിനിലിന്റെ മരണത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് ജയ്‌സ്വാൾ പറഞ്ഞു.

- Advertisement -

ഇലക്‌ട്രീഷ്യൻ, പാചകത്തൊഴിലാളി, പ്ലംബർ, ഡ്രൈവർ എന്നീ തസ്‌തികളിൽ രാജ്യത്തെ സൈനിക സഹായ സേവനത്തിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏപ്രിലിൽ റഷ്യയിലേക്ക് പോയ നിരവധി ഇന്ത്യൻ യുവാക്കളിൽ ഉൾപ്പെടുന്നവരാണ് ബിനിലും ജെയിനും. എന്നാൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് മരണവാർത്ത പുറത്തുവന്നത്.

മോസ്‌കോയിലെ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നാണ് ഈ ആഴ്‌ച ആദ്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. പരിക്കേറ്റ ജെയിനിനെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week