24.1 C
Kottayam
Friday, June 5, 2026

ആശ ലോഡ്ജിൽ എത്തിയത് ബാഗിൽ നിറയെ വസ്ത്രങ്ങളുമായി, കുമാറിന്റെ കയ്യിൽ 3 കത്തികൾ; ഒടുവിൽ അരുംകൊല

Must read

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ സുഹൃത്തായ വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം സ്വകാര്യ ടിവി ചാനലിലെ പ്രോഗ്രാം അസി.ക്യാമറമാൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52), പേയാട് ചെറുപാറ എസ്ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശ (42) എന്നിവരാണു മരിച്ചത്. ആശയെ കുമാർ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുറിയെടുത്ത കുമാർ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി 3 കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ കൊടിയിൽ ടൂറിസ്റ്റ് ഹോമിലാണു സംഭവം. ‌3 കത്തികളിൽ മൂർച്ചയേറിയ കത്തിയാണു കുത്താനായി കുമാർ ഉപയോഗിച്ചത്. കഴുത്തിൽ 4 തവണ കുത്തേറ്റ പാടുണ്ട്. ജീവനൊടുക്കാനുള്ള കയറും കുമാർ വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവിടെ കുമാർ മുറിയെടുത്ത ശേഷം ഇരുവരും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

ശനി രാവിലെ ഇവിടെയെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗിൽ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവർ തിരിച്ചുപോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും 3 വർഷം മുൻപു സൗഹൃദത്തിലായത്. ആശയിൽനിന്നു കുമാർ പലതവണ പണം കടം വാങ്ങിയിരുന്നതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാകാം സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ആശയും കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ബന്ധുക്കൾക്കോ നാട്ടുകാർക്കോ അറിവില്ല.

ചാനലിലെ ജീവനക്കാരായ ടൂറിസ്റ്റ് ഹോം ഉടമ ഷൂട്ടിങ്ങിന്റെ കാര്യത്തിനായി രാവിലെ കുമാറിന്റെ ഫോണിലേക്കു പലതവണ വിളിച്ചിട്ടും കിട്ടിയില്ല. മുറിയിലെത്തി മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാൽ പൊലീസിൽ അറിയിച്ചു. അവരെത്തിയാണ് ഏഴു മണിയോടെ വാതിൽ തള്ളി തുറന്നത്. വാതിലിന് എതിർവശത്ത് കഴുത്തിൽ മുറിവേറ്റ നിലയിൽ ആശയുടെയും ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കുമാറിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി കട്ടിലിനു സമീപത്തുണ്ടായിരുന്നു. മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ആശയുടെ ദേഹത്തു ക്ഷതമേറ്റ പാടുകളും കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

- Advertisement -

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളി വൈകിട്ടാണ് കുമാർ ലോഡ്ജിൽ മുറിയെടുത്തത്. ആശയും മുറിയിൽ ഉണ്ടാകുമെന്നു ലോഡ്ജ് ഉടമയോടു പറഞ്ഞിരുന്നു. ശനി രാവിലെയാണ് ആശ ലോഡ്ജിൽ എത്തിയത്. പിന്നീട് ഇവർ പുറത്തിറങ്ങിയിട്ടില്ല. ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാൽ ഭർത്താവ് സുനിൽ വൈകിട്ട് അന്വേഷിച്ചിരുന്നു.

സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ ആശ അവധിയാണെന്ന് അറിഞ്ഞു. സുനിലിന്റെ പരാതി അനുസരിച്ച് രാത്രി 11ന് വിളപ്പിൽശാല പൊലീസ് കേസെടുത്തു. കുമാർ ഭാര്യയുമായി പിരിഞ്ഞു 4 വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. ആശയുടെ ഭർത്താവ് സുനിൽകുമാർ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഇവർക്ക് 2 മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week