25.4 C
Kottayam
Monday, June 8, 2026

റിസോര്‍ട്ടിന് സമീപത്തെ കെട്ടിടത്തില്‍ കെട്ടിയിട്ട് ക്രൂരപീഡനം,പാസ് വേര്‍ഡ് അടിച്ചുമാറ്റി ഓണ്‍ലൈനിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്തു,കാറിലെത്തിച്ചത് കാമുകി,ഇന്‍ഷാ ചതിയ്ക്കില്ലെന്ന് കാമുകന്‍

Must read

തിരുവനന്തപുരം:കാമുകിക്ക് പങ്കില്ലെന്ന് പരാതിക്കാരൻ പറയുമ്പോഴും പൊലീസിന്റെ എഫ് ഐ ആറിൽ ഒന്നാം പ്രതി ചിറയിൻകീഴുകാരിയായ ഇൻഷാ അബ്ദുൾ വഹാബാണ്. ചിറയിൻകീഴ് റോയൽ കാസ്റ്റിൽ റിസോർട്ടിന് സമീപത്തുള്ള കെട്ടിടത്തിലായിരുന്നു തമിഴ്‌നാട്ടുകാരനെ കെട്ടിയിട്ടത്. ഞെട്ടിക്കുന്ന കുറ്റാരോപണമാണ് എഫ് ഐ ആറിലുള്ളത്. ഐപിസിയിലെ 365, 368, 342, 386, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത് 22-ാം തീയതിയാണ്. വൈകിട്ട് ആറരയ്ക്ക് എത്തിയ പരാതിക്കാരനെ ചതിച്ച് ഇന്നോവ കാറിൽ കയറ്റിയത് ഒന്നാം പ്രതിയും മൂന്നാം പ്രതി രാജേഷും ചേർന്നാണെന്ന് എഫ് ഐ ആർ പറയുന്നു. ചിറയിൻകീഴ് റോയൽ കാസ്റ്റിൽ റിസോർട്ടിന് അടുത്തുള്ള ഒരു കെട്ടിടത്തിലെ മുകളിലെത്തെ നിലയിലെ ഒരു റൂമിലാണ് കെട്ടിയിട്ടത്. ബലമായി പിടിച്ച് വച്ച് ഇരു കൈകളും കാലുകളും വായും പൊത്തിക്കെട്ടി. ഇതിന് ശേഷം അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ഐഫോൺ 11 ഇനത്തിൽ പെട്ട ഫോണും എടുത്തു. സാംസങ് 23 അൾട്രാ ഫോണും കൊണ്ടു പോയി.

- Advertisement -

ബാഗിലെ ലാപ് ടോപ് ഉപയോഗിച്ച് പാസ് വേർഡുകൾ പരാതിക്കാരനിൽ നിന്നും ചോദിച്ച് മനസ്സിലാക്കി ഓൺലൈൻ ബാങ്കിങ് വഴി 15 ലക്ഷത്തി എഴുപതിനായിരം രൂപ ട്രാൻസഫർ ചെയ്തു. രണ്ട് മുദ്ര പത്രത്തിലും റവന്യൂ സ്റ്റാമ്പ് പതിച്ച മൂന്ന് ബ്ലാങ്ക് പേപ്പറിലും ഒപ്പിട്ടു വാങ്ങി. അതിന് ശേഷം 24ന് വൈകിട്ട് അഞ്ചേ മുക്കാലിന് തിരുവനന്തപുരം എർപോർട്ടിന് സമീപം കൊണ്ടാക്കിയെന്നാണ് എഫ് ഐ ആർ. ഒന്നാം പ്രതി ഇൻഷാ അബ്ദുൾ വഹാബാണ്. രണ്ടാം പ്രതി ഷഫീഖും. രാജേഷ്, റിയാസ്, ആഷിഖ് എന്നിവരെ കൂടാതെ തിരിച്ചറിയാൻ കഴിയാത്ത രണ്ടു പേർ കൂടി പ്രതികളാണെന്ന എഫ് ഐ ആർ പറയുന്നു. 24ന് ഒൻപതരയോടെയാണ് സംഭവം പൊലീസ് സ്‌റ്റേഷനിൽ അറിയുന്നത്. താമസിയാതെ എഫ് ഐ ആറും ഇട്ടു. പ്രതികളെ അടുത്ത ദിവസം തന്നെ കണ്ടെത്തി.

- Advertisement -

കന്യാകുമാരി ജില്ലയിലെ കോട്ടാർ അഗസ്തീശ്വരം സ്വദേശിയാണ് പരാതിക്കാരൻ. ഇയാൾക്ക് 44 വയസ്സുണ്ടെന്നും എഫ് ഐ ആർ പറയുന്നു. കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവിനെ മോചിപ്പിച്ചത് പണം നൽകാമെന്നു സമ്മതിച്ചപ്പോൾ. രണ്ടു ദിവസം റിസോർട്ടിൽ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നൽകാമെന്നേറ്റപ്പോഴാണ് തന്നെ വിട്ടയച്ചതെന്ന് മുഹയുദ്ദീൻ പറയുന്നു. ഗൾഫിൽ പോയി പണം നൽകാമെന്ന് അറിയിച്ചപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് കാമുകി തന്നെയാണ് നൽകിയതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

- Advertisement -

ഫെബ്രുവരി 22ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണു തമിഴ്‌നാട് സ്വദേശിയായ മുഹയുദീനെ തട്ടിക്കൊണ്ടുപോയത്. കാമുകി ഇൻഷ, സഹോദരൻ ഷഫീഖ് എന്നിവരാണ് മുഖ്യപ്രതികൾ. മുഹയുദീനും ഇൻഷയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നു വിട്ടുപോകാൻ ഒരു കോടി വേണമെന്ന് ഇൻഷ ആവശ്യപ്പെട്ടു. ഗൾഫിൽ പോയി പണം നൽകാമെന്നേറ്റപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് ഇൻഷ തന്നെ നൽകി. പക്ഷേ വാക്കു പാലിച്ചില്ല. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരിച്ചെത്തിയപ്പോൾ പണം ലഭിക്കില്ലെന്ന സൂചന കിട്ടിയതോടെ സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുഹയുദീനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുഹയുദീൻ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇൻഷയുടെയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അൻസിൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളർ.

എന്നാൽ തന്നെ തട്ടിക്കൊണ്ടുപോകലിൽ ഇൻഷയ്ക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി മുഹൈദിൻ രംഗത്തെത്തി. ഇൻഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന പൊലീസ് കണ്ടെത്തൽ തെറ്റാണെന്നും ഇൻഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നും മുഹൈദിൻ പറഞ്ഞു. ഡ്രൈവർ രാജേഷാണ് പ്രധാന സൂത്രധാരനെന്നും മുഹൈദിൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

Popular this week