KeralaNews

തട്ടവും പർദ്ദയും ഇസ്ലാമികം; മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നും ഉമർ ഫൈസി മുക്കം

കൊച്ചി: തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ല. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പറഞ്ഞു.

തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവർ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഉമർ ഫൈസി പറഞ്ഞു.

പി എം എ സലാമിനെതിരെ അദ്ദേഹം രൂക്ഷവിമർശനമാണ് നടത്തിയത്. സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തിൽ ഇരുത്തുന്ന കാര്യം മുസ്ലിം ലീ​​ഗ് നേതൃത്വം ആലോചിക്കണം. സമസ്തയ്ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. മുസ്ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്.

മതേതര കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. സ്ഥാനാർഥി നിർണയത്തിൽ ഇടപെടില്ല. നല്ല രീതിയിൽ പോയാൽ എല്ലവർക്കും നല്ലത്. ചിലർ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker