29.4 C
Kottayam
Sunday, September 29, 2024

റേഷൻ കട തകർക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടും; ഉത്തരവിറക്കി ചീഫ് ലൈഫ് വാർഡൻ

Must read

ഇടുക്കി: ജനവാസ മേഖലയിൽ നാശം വിതച്ചു വരുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാൻ ഉത്തരവ്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്ന അരിക്കൊമ്പനെ പിടികൂടാനായി ചീഫ് ലൈഫ് വാർഡൻ ആണ് ഉത്തരവിറക്കിയത്. കാട്ടാന പ്രശ്നം പരിഹരിക്കാനായുള്ള ചീഫ് വെറ്റിനറി സർജനായ ഡോ. അരുൺ സഖറിയയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയുണ്ടായത്.

ഇടുക്കി മൂന്നാർ ഡിവിഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് വരുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനായി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു.ഉത്തരവിന് പിന്നാലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി പൂപ്പാറയിൽ കോൺഗ്രസ് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

നിരന്തരം റേഷൻ കട തകർക്കുന്ന ആനയെ പിടികൂടി കാട്ടിലേയ്ക്ക് തിരികെ വിടുകയോ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനോ ആണ് ചീഫ് ലൈഫ് വാർഡന്റെ ഉത്തരവ്. പ്രദേശത്തെ ഭൂമിശാസ്ത്ര ഘടന വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ ആനയെ വാഹനത്തിൽ കയറ്റി മാറ്റാനാകാത്ത സ്ഥിതിയുണ്ടായാലായിരിക്കും ജിഎസ്എം റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്നത്,

കൂടാതെ ആനയെ കൂട്ടിലേയ്ക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ കോടനാട് ആനക്കൂട്ടിലേയ്ക്ക് മാറ്റാമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ചിന്നക്കനാൽ 301 കോളനിയിയുള്ള എമിലിയുടെ വീട് തകർത്ത് കാട്ടാന വീണ്ടും ഭീതി വിതച്ചതിനിടയിലാണ് മയക്കുവെടി വെച്ച് പിടിക്കാനായി ഉത്തരവായത്. ആന വീട് തകർക്കുന്നത് കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ രണ്ട് പേർക്ക് വീണ് പരിക്ക് പറ്റിയിരുന്നു.

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ കഴിഞ്ഞ മാസം മാത്രം മൂന്ന് കടകൾ തകർക്കുകയും റേഷനരി അടക്കം കവരുകയും ചെയ്തിരുന്നു. അതേസമയം ദൗത്യസംഘത്തിന്റെ തീരുമാന പ്രകാരം ചീഫ് വെറ്ററിനറി സർജനായ ഡോ. അരുൺ സഖറിയയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് മൂന്നാർ ഡി.എഫ്.ഒയ്ക്ക് ലഭിച്ചത്.

അദ്ദേഹം റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈറേഞ്ച് സർക്കിൾ സി.സി.എഫിന് കൈമാറി. അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പക്കൽ റിപ്പോർട്ട് എത്തിച്ചു. ഉപദ്രവകാരിയായ അരിക്കൊമ്പനെ തളച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നായിരുന്നു റിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week