28.8 C
Kottayam
Thursday, June 4, 2026

ഒരു വര്‍ഷം സ്വയം തീര്‍ത്ത ഭ്രാന്താലയത്തില്‍ വിശ്രമം,കൊല്ലാന്‍ തക്കം പാത്തിരിയ്ക്കുന്നവരെ സ്വപ്‌നം കണ്ടു,ഒടുവില്‍ കാമുകിയും ഉപേക്ഷിച്ചു,സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Must read

മുംബൈ:കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത്് സിംഗ് രാജ്പുത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും സമൂഹമാധ്യങ്ങളില്‍ സുശാന്ത് നിറഞ്ഞു നില്‍ക്കുകയാണ്.സുശാന്തിന്റെ മരണത്തിനുപിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് ആരോപണമാണ് ചലച്ചിത്രലോകത്തുനിന്നും അടക്കം പലരും പങ്കുവെയ്ക്കുന്നത്. മറ്റു ചിലരാവട്ടെ വിഷാദരോഗത്തേക്കുറിച്ചും അതു സൃഷ്ടിയ്ക്കുന്ന മാനസിക പ്രശ്‌നങ്ങളേക്കുറിച്ചും വാചാലരാവുന്നു.

ഏററവുമൊടുവില്‍ സുശാന്തിന്റെ മരണത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിയ്ക്കുന്നത് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സുഭാഷ് ഷായാണ്. സുശാന്ത് ഇതിന് മുന്‍പേ ജീവന്‍ അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ഷാ പറയുന്നത്.

ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത് കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതലാണ്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയിരുന്നത് അവരായിരുന്നു. എന്നാല്‍ പിന്നീട് മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തി. ഇതോടെയാണ് സുശാന്തിന്റെ നില മോശമായത്. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. ആരെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. അവാര്‍ഡ് ഷോകളില്‍ പോലും താരം പങ്കെടുക്കാറില്ലായിരുന്നുവെന്നും സുഭാഷ് ഷാ പറയുന്നു.

ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വെച്ചെന്നും അതുകൊണ്ട് അയാള്‍ എന്നെ കൊല്ലാന്‍ വരുമെന്നും സുശാന്ത് പറഞ്ഞിരുന്നു. ഈ സമയം റിയയും ഒപ്പമുണ്ടായിരുന്നു. ഇത് കേട്ട് ഭയന്നതോടെയാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്.

- Advertisement -

ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞിരുന്നു. സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും സഹോദരിമാര്‍ ഉണ്ടായിരുന്നു. വിഷാദം പൂര്‍ണമായി കീഴടക്കിയതിനാല്‍ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലമെന്നും ഷാ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week