FeaturedHome-bannerKeralaNews

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കൽ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

27.08.2021 വെള്ളിയാഴ്ച – വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച – വീട്ടിൽ തന്നെ.
29.08.2021 ഞായറാഴ്ച – രാവിലെ 8.30 മുതൽ 8.45 വരെ – പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു – ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച – വീട്ടിൽ തന്നെ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 9.58 മുതൽ 10.30 വരെ – ഇഎംഎസ് ആശുപത്രി മുക്കം – യാത്ര അങ്കിൾസ് ഓട്ടോയിൽ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 10.30 മുതൽ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരി – അങ്കിൾസ് ഓട്ടോയിൽ യാത്ര.
31.08.2021 – ചൊവ്വാഴ്ച – ഉച്ചയ്ക്ക് 1 മണി – കോഴിക്കോട് മെഡിക്കൽ കോളേജ് – ആംബുലൻസിൽ
01.09.2021 ബുധനാഴ്ച – രാവിലെ 11 മണിക്ക് – മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.

നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button