24.6 C
Kottayam
Saturday, September 28, 2024

അതിസമ്പന്ന,പേരിനൊരു ഭര്‍ത്താവ്,നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍,30 ലക്ഷം രൂപ,പള്‍സര്‍ ബൈക്ക്,കാമുകനെ നഷ്ടമാക്കാതിരിയ്ക്കാന്‍ നടത്തിയ അവസാനശ്രമം എത്തിച്ചത് ജയിലില്‍

Must read

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭഗത്തില്‍ നിന്നും നവജാതശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു.ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് . ഈ മാസം 21 വരെയാണ് റിമാന്‍ഡ് കാലാവധി.നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും.ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ചശേഷം ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

സ്വന്തം ഭര്‍ത്താവിനേക്കാള്‍ ജീവനുതുല്യം കാമുകനെ സ്‌നേഹിച്ച നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍ സ്വര്‍ണ്ണം.പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പള്‍സര്‍ ബൈക്ക്. ഈ സമ്മാനങ്ങളെല്ലാം നല്‍കിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയന്നാണ് നീതു ഗര്‍ഭിണിയാണെന്ന കഥയുണ്ടാക്കിയതും, കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു സത്യം തുറന്നു പറഞ്ഞത്.

നീതുവിന്റെ ഭര്‍ത്താവ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്.തിരുവല്ലയിലെ കുടുംബവും മെച്ചപ്പെട്ട സാമ്പത്തികനിലയിലുള്ളവരാണ്. രണ്ടു മാസം കൂടുമ്പോള്‍ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. എന്നാല്‍, ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് ആര്‍ഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിയ്ക്കുന്നതിനായി വന്‍തുക ചിലവഴിച്ചിരുന്നു.ടിക്ക് ടോക്കിലും സോഷ്യല്‍ മീഡിയയിലും നീതു സജീവമായിരുന്നു താനും.

ടിക്ക്‌ടോക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഫോണ്‍സന്ദേശങ്ങളിലൂടെ ഇരുവരും അടുത്തു. പിന്നീട് ബന്ധം ദൃഡമായതോടെ ഭര്‍ത്താവ് നാട്ടിലില്ലാത്തപ്പോള്‍ ഇബ്രാഹിമിനൊപ്പമായി നീതുവിന്റെ താമസം എട്ടുവയസുകാരന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു.അടപ്പം പ്രണയമായി വളര്‍ന്നതോടെ ലക്ഷങ്ങളാണ് നീതുവില്‍ നിന്നും ഇയാള്‍ കൈക്കലാക്കിയത്. പണവും, സ്വര്‍ണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കാന്‍ തീരുമാനം എടുത്തതോടെയാണ് തടയിടാനുള്ള ശ്രമങ്ങളുമായി നീതു രംഗത്തുവരികയും ഇരുവരും ഒടുവില്‍ അഴിയ്ക്കുള്ളിലാവുകയും ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുത്ത നവജാത ശിശുവുമായി നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 3.23 നാണ് നീതു കുഞ്ഞുമായി ഓട്ടോയില്‍ ഹോട്ടലില്‍ എത്തിയത്. സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു. റിസപ്ഷനില്‍ നിന്ന് കീ വാങ്ങിയതിന് പിന്നാലെ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുഞ്ഞുമായി മുറിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. നാലാം തിയതി വൈകിട്ട് 6.30 നാണ് നീതു ഹോട്ടലില്‍ മുറി എടുത്തത്. മകനുമൊപ്പം കാറില്‍ ഹോട്ടലിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

ഇന്നലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നീതു മോഷ്ടിച്ചത്. കുട്ടിയെ മോഷ്ടിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തു. പക്ഷേ ഗര്‍ഭം അലസി. എന്നാല്‍ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാല്‍ അയാള്‍ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിത ആണെന്നാണ് കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രം ഒരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡ് സന്ദര്‍ശിച്ചത്.

ആദ്യ ശ്രമത്തില്‍ തന്നെ അശ്വതിയുടെ കുട്ടിയെ തട്ടിയെടുക്കാന്‍ കഴിഞ്ഞു. സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ തീരുമാനം. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ മൊഴിനല്‍കിയ നീതു പിന്നീട് തന്റെ ഉദ്ദേശം പൊലീസിനോട് വ്യക്തമാക്കി. ജീവിതത്തില്‍ താന്‍ ഒരിക്കലെങ്കിലും ജയിക്കട്ടെ എന്നാണ് ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തില്‍ നീതു എസ്പിയോട് തുറന്ന് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week