28.1 C
Kottayam
Sunday, June 7, 2026

കളിയരങ്ങില്‍ ദമയന്തിയായി മന്ത്രി ആര്‍. ബിന്ദു

Must read

ഇരിങ്ങാലക്കുട: ‘നളവിശേഷങ്ങളറിഞ്ഞ് ദമയന്തിയില്‍ അനുരാഗം വിടര്‍ന്ന’ ഭാവത്തിന് അപ്പോള്‍ മൂന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള കൗമാരകാലത്തിന്റെ ഓര്‍മപ്പെടുത്തലുണ്ടായിരുന്നു.

മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ദമയന്തിയായി അരങ്ങില്‍ നിറഞ്ഞത്. 1980കളുടെ അവസാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലില്‍ കിരീടം നേടിയ ദമയന്തി വീണ്ടും അരങ്ങിലെത്തിയത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തിലാണ്.

ഉത്സവത്തോടനുബന്ധിച്ച സാംസ്കാരികോത്സവത്തിലെ സംഗമം വേദിയിലായിരുന്നു മന്ത്രിയുടെ കഥകളിയവതരണം. ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥ ആസ്പദമാക്കിയുള്ള ‘ഹംസ -ദമയന്തി’ കൂടിക്കാഴ്ചയായിരുന്നു അവതരണം.

ദമയന്തിയായി എത്തിയ മന്ത്രി വര്‍ഷങ്ങള്‍ക്കിപ്പുറവും പിഴവുകളില്ലാതെ അരങ്ങുനിറഞ്ഞ് ആസ്വാദക മനം കവര്‍ന്നു. ഇരിങ്ങാലക്കുട സ്വദേശിനിയായ മന്ത്രി ബിന്ദു 13ാം വയസ്സ് മുതല്‍ കലാനിലയം രാഘവന്റെ ശിക്ഷണത്തിലാണ് അരങ്ങിലെത്തിയത്. രാഘവന്റെ മകള്‍ ജയശ്രീ ഗോപിയും സി.എം. ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങിലെത്തി.

- Advertisement -

ഒന്നര മണിക്കൂര്‍ നീണ്ട സമ്ബൂര്‍ണ വനിത മേളയില്‍ രാഘവന്റെ മറ്റൊരു മകള്‍ ജയന്തി ദേവരാജ് ‘ഹംസ’മായി ഒപ്പം ചേര്‍ന്നു. കലാനിലയം രാജീവന്‍ സംഗീതവും വേങ്ങേരി നാരായണന്‍ ചെണ്ടയും കലാനിലയം ഉദയന്‍ മദ്ദളവും കലാനിലയം പ്രകാശന്‍ ഇടക്കയും നന്ദകുമാര്‍ ഇരിങ്ങാലക്കുട മുഖത്തെഴുത്തും നിര്‍വഹിച്ചു.

- Advertisement -

സുരേഷ് തൊട്ടാര, കലാമണ്ഡലം വിഗ്നേഷ്, ഊരകം നാരായണന്‍ നായര്‍, കലാമണ്ഡലം മനേഷ്, രംഗഭൂഷ ഇരിങ്ങാലക്കുട എന്നിവര്‍ ചമയത്തിലും അണിയറയില്‍ പ്രവര്‍ത്തിച്ചു.

https://fb.watch/kokbrQ55JG/?mibextid=Nif5oz

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week