24.3 C
Kottayam
Saturday, June 6, 2026

Chat GPT:സകല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്,ചാറ്റ് ജി.പി.ടിയെ വിഴുങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്,അടിത്തറയിളകുമോയെന്ന ആശങ്കയില്‍ ഗൂഗിള്‍

Must read

ലണ്ടൻ: ആധുനിക ജീവിതത്തിൽ ഒഴിവാക്കാൻ ആകാത്ത ഒന്നായി മാറിയ സേർച്ച് എഞ്ചിൻ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നായിരുന്നു ഓപൺ എ ഐയുടെ ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ സേർച്ച് എഞ്ചിൻ രംഗത്ത് ഏകോപിപ്പിച്ചുള്ള ഈ ആധുനിക സാങ്കേതിക വിദ്യ ഒരു വൻ കുതിച്ച് ചാട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചാറ്റ് ജി പി ടി രംഗത്തെത്തിയിട്ട് കേവലം രണ്ടു മാസക്കാലമായിട്ടേ ഉള്ളുവെങ്കിലും അത് ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം വളരെ വലുതാണ്.

സേർച്ച് എഞ്ചിനുകളിലെ പല സങ്കീർണ്ണതകളും ഒഴിവാക്കി തീർത്തും ലളിതമായ ഒരു സേർച്ചിങ് പ്രക്രിയ ഇത് സാധ്യമാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഇതോടെ വിവരങ്ങൾ സേർച്ച് ചെയ്യുന്നതിന് ചാറ്റ് ജി പി ടി ഒരു ബദൽ സംവിധാനമായി മാറിയേക്കുമെന്ന് സേർച്ച് എഞ്ചിൻ രംഗത്തെ ഭീമന്മാരായ ഗൂഗിൾ ഭയക്കുന്നു.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് നിരവധി ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്തകൾക്കിടയിൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ വാർത്ത ഗൂഗിൾ അതിന്റെ സ്ഥാപകരായ ലാരി പേജിനെയും സെർജി ബ്രിന്നിനെയും തിരികെ വിളിച്ചു എന്നതാണ്. സേർച്ച് എഞ്ചിനിൽ പുതുതായി ഉദ്ദേശിക്കുന്ന ചാറ്റ് ബോട്ട് ഫീച്ചർ പരിശോധിച്ച അംഗീകാരം നൽകുന്നതിനാണ് അവരെ തിരിച്ചു വിളിച്ചിരിക്കുതന്നെ റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പൺ എ ഐയുടെ ചാറ്റ് ജി പി ടി അപകട സിഗ്‌നൽ നൽകിയതോടെയാണ് പേജിനേയും ബ്രിന്നിനേയും ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചായ് തിരിച്ചു വിളിച്ചതെന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാധാരൺ ഇതിന്റെ സ്ഥാപകർ സേർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഗൂഗിൾ ആകെ ആശങ്കയിലാണ് എന്ന തോന്നലാണ് ഉണ്ടാകുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഡെവലപ്പ്മെന്റ് വർക്കുകളുടെ വേഗത വർദ്ധിപ്പിക്കാനും പിച്ചായ് തീരുമാനിച്ചിട്ടുണ്ട്.

- Advertisement -

ചാറ്റ് ബോട്ട് സൗകര്യത്തോടെയുള്ള പുതിയ സേർച്ച് എഞ്ചിൻ ഈ വർഷം തന്നെ നിലവിൽ വരുത്താനും 20 പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉദ്പന്നങ്ങൾ ഇറക്കാനും ഗൂഗിൾ ആലോചിക്കുന്നുണ്ട്. അതേസമയം, യൂ കോം, നീവ തുടങ്ങിയ ചില സ്റ്റാർട്ട്അപ് കമ്പനികൾ ചാറ്റ് ജി പി ടിയുടേതിന് സമാനമായ ഉത്തരം നൽകൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വളരെയധികം മുൻപോട്ട് പോയിട്ടുണ്ട്.

- Advertisement -

അതിനിടയിൽ ഗൂഗിളിന്റെ എതിരാളികളായ ബിംഗും ഈ രംഗത്ത് പിടിമുറുക്കുകയാണ് ചാറ്റ് ബോട്ട് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ സേർച്ച് എഞ്ചിൻ വേർഷൻ അവർ മാർച്ചിൽ ഇറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week