24.9 C
Kottayam
Thursday, September 19, 2024

‘വൈകുന്നേരത്തെ ടി വി ചർച്ചകളിൽ സി.പി.എം പങ്കെടുക്കേണ്ടതുണ്ടോ എന്ന് ഗൗരവപൂർവം ചർച്ച ചെയ്യും’ എം.വി ഗോവിന്ദൻ

Must read

തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍.

'എന്തിനാണ് ഈ വിഷയം ഇതിനുമാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യം? വരേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങള്‍ക്ക് പ്രതിസന്ധി ഇല്ലാത്തതുകൊണ്ടല്ലേ വരാത്തത്. നിങ്ങളെന്തും പറഞ്ഞോ. ഈ വിഷയം മാത്രമല്ല. പലേ വിഷയത്തെ സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്. നിങ്ങള് ഇങ്ങനെ വൈകുന്നേരം വൈകുന്നേരമാകുമ്പൊ ഇരുന്ന് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ചര്‍ച്ചയും ആ ചര്‍ച്ചയുടെ ഭാഗമായിട്ട് ഞങ്ങളുടെ ഏതെങ്കിലുമൊരാളെ വിളിക്കും. പതിനഞ്ചാളെ വേറെയും വിളിക്കും. എന്നിട്ട് എല്ലാവരും കൂടി ചേര്‍ന്ന് സി.പി.എമ്മിന് വിരുദ്ധമായ ഒരു ആശയം ഉത്പാദിപ്പിക്കുന്ന ഈ വൈകുന്നേരത്തെ ചര്‍ച്ചയില്‍ സി.പി.എം. പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഞങ്ങള് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്.' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചുവെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ പരാതി നല്‍കിയിട്ടില്ല. എഴുതി നല്‍കിയിട്ടുള്ള പരാതികളിലൊന്നും പി. ശശിയെ സംബന്ധിച്ച കാര്യങ്ങളില്ല. ടി.വിയില്‍ പറയുന്നതല്ലാതെ ഇന്നയിന്ന കാര്യങ്ങളാണ് എന്ന രീതിയില്‍ പാര്‍ട്ടിയോട് ശശിയെ പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് പി. ശശിക്കെതിരേ എന്തെങ്കിലും കാര്യങ്ങളിലേക്ക് പാര്‍ട്ടി കടക്കേണ്ടതില്ല. പാര്‍ട്ടി തലത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ മാധ്യമത്തില്‍ വന്ന വാര്‍ത്ത വെച്ചാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week