CrimeKeralaNews

റോളര്‍ സ്‌കേറ്റിംഗ് ഷൂവിന്റെ ചക്രം ഇളകിയതിന് പകരം മൊബൈല്‍ നല്‍കാമെന്ന് വാക്ക്,പാലിയ്ക്കാതെ വന്നതോടെ കൊലപാതകം,16 കാരന്റെ കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പതിനാറുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്.അഖിലിനെയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് മുതല്‍ ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒന്‍പതാം ക്ലാസ് വരെ പ്രതികളില്‍ ഒരാള്‍ അഖിലിനൊപ്പം കൈപ്പട്ടൂരിലെ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്ന് അങ്ങാടിക്കല്‍ തെക്കുള്ള ഹൈസ്‌കൂളിലേക്ക് മാറി. എങ്കിലും ഇവര്‍ തമ്മിലുള്ള സൗഹൃദം തുടര്‍ന്നുപോന്നിരുന്നു.

പ്രതികളില്‍ ഒരാളുടെ സ്‌കേറ്റിങ് ഷൂ അഖില്‍ എടുത്തു കൊണ്ടുപോയപ്പോള്‍ ഒരു ചക്രം ഇളകി പോയതിന് പകരം മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് സൂചന. പിന്നീട് ഫേസ്ബുക്ക് വഴിയുള്ള കളിയാക്കലുകള്‍ കൂടി ആയതോടെ കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

. കൊലയ്ക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും നിര്‍ദേശമോ, സഹായമോ ലഭ്യമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ കൊല്ലണമെന്ന് ഉദ്ദേശം ഇല്ലായിരുന്നെന്നും കല്ല് കൊണ്ടു മര്‍ദ്ദിക്കാനാണ് വിചാരിച്ചതെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button