25.5 C
Kottayam
Friday, September 27, 2024

കാവ്യ തന്നെ ഡബ് ചെയ്യണം, ഷൂട്ടിം​ഗ് മുടങ്ങി; ദിലീപിന് വിലക്കും; മീശ മാധവൻ നേരിട്ട പ്രശ്നങ്ങൾ

Must read

കൊച്ചി:മലയാള സിനിമയിലെ ബോക്സ് ഓഫീസ്, ജനപ്രിയ ഹിറ്റുകളെടുത്താൽ അതിൽ വർഷങ്ങളായി തുടരുന്ന സിനിമയാണ് മീശ മാധവൻ. 2002 ൽ റിലീസ് ചെയ്ത സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ ഒരു പ്രിയപ്പെട്ട കഥയായി നിൽക്കുന്നു.

ലാൽ ജോസ് എന്ന സംവിധായകൻ, ദിലീപെന്ന നായകൻ, കാവ്യ മാധവനെന്ന നടി എന്നിവർക്കെല്ലാം കരിയറിൽ വലിയ വഴിത്തിരിവായി മീശ മാധവൻ എന്ന സിനിമ മാറി.

ഐക്കണിക്കായ കോമഡി രം​ഗങ്ങൾ, കഥാപാത്രങ്ങൾ, റൊമാന്റിക് ​ഗാനങ്ങൾ തുടങ്ങിയവയെല്ലാം മീശ മാധവനെന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഒരു കൊമോഷ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കൃത്യമായി ഒത്തു ചേർന്നതാണ് ഈ ലാൽ ജോസ് ചിത്രത്തെ തുണച്ചത്. ഒരു കള്ളനെയും ​ഗ്രാമത്തെയും ​ഗ്രാമ വാസികളെയും മികച്ച രീതിയിൽ ലാൽ ജോസ് ബി​ഗ്സ്ക്രീനിലെത്തിച്ചു.

എന്നാൽ ഈ സിനിമ ഒരുക്കാൻ വേണ്ടി ലാൽ ജോസെടുത്ത ബുദ്ധിമുട്ടുകൾ ചെറുതല്ല. മുമ്പൊരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെ ലാസ്‍ ജോസ് ഇതേപറ്റി വിശദീകരിച്ചിരുന്നു.

Lal Jose

കാവ്യ മാധവനായിരുന്നു അതിലെ ഒരു നായിക. അവരന്ന് ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയുടെ തമിഴിലോ മറ്റോ ഡബ്ബിം​ഗിലോ ഷൂട്ടിം​ഗിലോ ആണ്.

ഊമയായി അഭിനയിച്ച പെൺകുട്ടി തന്നെ ഡബ് ചെയ്യണമെന്ന് പറഞ്ഞ് മീശമാധവന്റെ ഷൂട്ടിം​ഗ് മുടങ്ങുമെന്ന അവസ്ഥയുണ്ടായി. കുറച്ച് ക്ലാഷുണ്ടായി.

ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ട് വർഷത്തേക്ക് ബാൻ ചെയ്യാൻ തീരുമാനിച്ചതും മീശമാധവന്റെ ഷൂട്ടിം​ഗ് നടക്കുമ്പോഴാണ്.

ദിലീപ് ഭയങ്കര ഡിപ്സ്ഡ് ആയി. ചിങ്ങമാസം എന്ന പാട്ടെടുക്കുന്നതനിടെയാണ് ഇവനെ ബാൻ ചെയ്തെന്ന വാർത്ത വരുന്നത്. ദിലീപിനെ അന്ന് താൻ ആശ്വസിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു.

ഷൂട്ടിം​ഗ് തുടങ്ങിയ ശേഷമാണ് ഈ മാരണങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെയുള്ള കേസ്, ഊമയായി അഭിനയിച്ച സിനിമയിലെ നായിക തന്നെ ഡബ് ചെയ്യണമെന്ന് പറഞ്ഞ് അവർ വരാതെ ഷൂട്ടിം​ഗ് മുടങ്ങുക, അങ്ങനെയുള്ള കുറേ പ്രശ്നങ്ങൾ ഫേസ് ചെയ്തിരുന്നു.

Dileep , Kavya

സിനിമ പരാജയപ്പെടുമെന്ന് പലരും കരുതി, ചില സീനുകൾ കട്ട് ചെയ്യണമെന്ന് വരെ ആവശ്യം വന്നു. എന്നാൽ സിനിമ തന്റെ കരിയറിസെ വഴിത്തിരിവായി മാറുകയാണുണ്ടായതെന്ന് ലാൽ ജോസ് പറയുന്നു.

‘മീശമാധവൻ എന്റെ കരിയറിന് നവോൻമേഷമുണ്ടാക്കി. ദിലീപെന്ന നടൻ‌ സൂപ്പർ സ്റ്റാറെന്ന് വിളിക്കപ്പെട്ടു’

‘ദിലീപിനെ താരമെന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശ മാധവനാണ്. അതിനേക്കാൾ കലക്ട് ചെയ്ത സിനിമകളുണ്ട്. ടിക്കറ്റ് നിരക്കിലെ മാറ്റം കൊണ്ട്’

എവിടെ ചെന്നാലും ഇപ്പോഴും മീശമാധവന്റെ സംവിധായകനെന്ന് പറഞ്ഞാണ് ആളുകളെന്നെ പരിചയപ്പെടുത്തുക. മീശമാധവൻ എന്റെ കരിയറിനെ മലയാള സിനിമയിൽ ഉറപ്പിച്ച് നിർത്തി. പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായെന്നും ലാൽ ജോസ് അന്ന് ഓർത്തു.

ദിലീപ്-ലാൽ ജോസ് എന്ന കൂട്ടുകെട്ട് മലയാള സിനിമാ രം​ഗത്ത് ശക്തമായ സാന്നിധ്യമാവുന്നതും മീശമാധവന് ശേഷമാണ്. ദിലീപ് ജനപ്രിയ നായകനായും ലാൽ ജോസ് ജനപ്രിയ സംവിധായകനായും വളർന്നു.

അതേസമയം ഇന്ന് രണ്ട് പേർക്കും കരിയറിലെ മോശം സമയമാണ്. കേസിലും വിവാദങ്ങളിലും പെട്ട ദിലീപിന്റെ കരിയർ ​ഗ്രാഫ് കുത്തനെ താഴ്ന്നു. ലാൽ ജോസിന്റെ സിനിമകൾ പുതിയ കാലത്തെ പ്രേക്ഷകർക്ക് രസിക്കുന്നില്ലെന്ന വിമർശനവും വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week