28.9 C
Kottayam
Tuesday, September 17, 2024

മൃതദേഹം ജീര്‍ണാവസ്ഥയില്‍, മാലിന്യത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ; കണ്ടെത്തിയത് നഗരസഭാ തൊഴിലാളികള്‍

Must read

തിരുവനന്തപുരം: നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തില്‍ മുങ്ങിമറഞ്ഞ ശുചീകരണ തൊഴിലാളി എന്‍.ജോയി(47)യുടെ മൃതദേഹം കണ്ടെത്തി. തകറപറമ്പ് ഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം പൊങ്ങിയത് കണ്ടെടുത്ത മൃതദേഹം ജോയിയുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം ജീര്‍ണാവസ്ഥയിലായ നിലയിലാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാവികസേനയും ചേര്‍ന്ന് ജോയിക്കായി തിരിച്ചില്‍ ആരംഭിച്ചതിനിടെയാണ് കനാലിന്റെ മറ്റൊരു വശത്ത് മൃതദേഹം പൊങ്ങിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോയിക്കായി രണ്ടു രാത്രിയും രണ്ടു പകലും നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ജോയി ഒഴുകി പോയത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമായിരുന്നില്ല. മൂന്നാം ദിവസമായ ഇന്ന് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തിരിച്ചില്‍ തുടങ്ങിയിരുന്നു. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങിയത്.

ഇന്നലെ എന്‍ഡിആര്‍എഫും, ഫയര്‍ഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജീവന്‍ പണയംവച്ചു മലിനജലത്തില്‍ മുങ്ങിയും നീന്തിയും മാലിന്യങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തിയെങ്കിലും ജോയി എവിടെ എന്ന് വ്യക്തമായിരുന്നില്ല.

ശനിയാഴ്ച രാവിലെ 11നാണു ജോയിയെ ഒഴുക്കില്‍പെട്ടു കാണാതായത്. ആദ്യ ദിവസം രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നലെ രാവിലെ ആറരയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകള്‍ രാവിലെ നടത്തിയ പരിശോധനയില്‍ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളില്‍ മനുഷ്യന്റെ കാലുകള്‍ പോലുള്ള ദൃശ്യം കണ്ടതു പ്രതീക്ഷയുയര്‍ത്തി. എന്നാല്‍, സ്‌കൂബ സംഘത്തിന്റെ പരിശോധനയില്‍ അതു മനുഷ്യനല്ലെന്നു സ്ഥിരീകരിച്ചു.

അഗ്നിരക്ഷാസേന, സേനയുടെ ഭാഗമായ സ്‌കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന എന്നിവരടങ്ങിയ രക്ഷാസംഘം പലഘട്ടങ്ങളിലായി റെയില്‍വേ പ്ലാറ്റ്ഫോമിനടിയിലെ 120 മീറ്ററോളം നീളമുള്ള ടണലില്‍ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാന്‍ ജലസേചനവകുപ്പിന്റെ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തും വെള്ളം കെട്ടിനിര്‍ത്തിയശേഷം തുറന്നുവിട്ടും ശ്രമം നടത്തി. ദൗത്യം അതീവ ദുഷ്‌കരമെന്നു മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കനാലിന്റെ ഒരു വശത്ത പൊങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week