28.7 C
Kottayam
Saturday, September 28, 2024

മുബൈയില്‍ അജ്ഞാതനെന്ന പേരില്‍ സംസ്‌കാരിച്ചത് മലയാളി മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം,നാലു മാസം മുമ്പ് നടന്ന സംഭവം ബന്ധുക്കളറിഞ്ഞത് രണ്ട് ദിവസം മുമ്പ്,ദുരൂഹത

Must read

കാഞ്ഞങ്ങാട്: നാല് മാസം മുമ്പ് മുംബൈയിലെ ആശ്രമത്തിൽ വെച്ച് മരിച്ചത് കാസർകോട്ടെ മാധ്യമ പ്രവർത്തകൻ രമേഷ് നമ്പ്യാർ (50) ആണെന്ന് തിരിച്ചറിയുമ്പോൾ നിറയുന്നത് ദുരൂഹത. രണ്ട് ദിവസം മുമ്പ് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് അജ്ഞാതനാണെന്ന് കരുതി സംസ്‌കരിച്ചയാൾ രമേഷ് നമ്പ്യാർ ആണെന്ന് വ്യക്തമായത്.

മഹാരാഷ്ട്ര രത്‌നഗിരിക്കടുത്ത് പാഴൂർ കൂടൽ സവിത ആശ്രമത്തിൽ കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു മരണം. രണ്ട് ദിവസം കഴിഞ്ഞും ബന്ധുക്കൾ എത്താത്തതിനാൽ സംസ്‌കാരം ആശ്രമത്തിൽ തന്നെ നടത്തുകയായിരുന്നു. എന്നാൽ വീട്ടുകാർ മരണം അറിഞ്ഞതുമില്ല. ഇതാണ് ദുരൂഹമായി മാറുന്നത്. ആശ്രമത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷന് സമീപം അവശനിലയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ രമേഷ് നമ്പ്യാരെ പ്രദേശവാസികൾ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.

അർധബോധാവസ്ഥയിൽ ആയിരുന്ന രമേഷ് നമ്പ്യാർ കേരളത്തിലുള്ള ആളാണെന്ന് അറിയിക്കുകയും ബന്ധുക്കളുടേതാണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ലെന്നാണ് ആശ്രമ അധികൃതർ വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് സംസ്‌കാരം നടത്തിയത്. ഇത് ദുരൂഹമായി തുടരുന്നു.

ജന്മഭൂമി, മംഗളം, ജന്മദേശം തുടങ്ങിയ പത്രമാധ്യമങ്ങളിലും ഇന്ത്യാവിഷൻ, ജയ്ഹിന്ദ്, റിപോർടർ എന്നീ ദൃശ്യമാധ്യമങ്ങളിലും റിപോർടറായിരുന്ന രമേഷ് നമ്പ്യാർ കുറേകാലം ചെന്നൈയിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നും കുടുംബ പ്രശ്‌നം മൂലം ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.

പിന്നീട് വീടുമായി വലിയ ബന്ധമില്ലാതെ ഇടയ്ക്കിടെ മാത്രം നാട്ടിൽ എത്തുന്ന സ്ഥിതിയായിരുന്നുവെന്നും ആറ് മാസം മുമ്പ് മാധ്യമ പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്ക് റിട. ഡെപ്യൂടി ജെനറൽ മാനജർ മാവുങ്കാലിലെ പരേതനായ തമ്പാൻ നായർ – ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം പ്രദീപ് കുമാർ (എൽഐസി), പ്രസന്ന, പ്രസീത, പരേതനായ അശോകൻ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week