24.4 C
Kottayam
Sunday, September 29, 2024

‘സ്ത്രീത്വത്തെ അപമാനിച്ചു’, ജിഗ്നേഷ് മേവാനിയുടെ രണ്ടാം അറസ്റ്റ് വനിതാ പോലീസിന്റെ പരാതിയിൽ

Must read

കൊക്രജാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിതിരെയുളള ട്വീറ്റുകളുടെ പേരില്‍ അറസ്റ്റിലായി ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ ജിഗ്നേഷ് മേവാനി എംഎല്‍എയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പോലീസിന്റെ പരാതിയിലെന്ന് റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ജിഗ്നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്നും കൊക്രാജാറിലേക്ക് ജിഗ്നേഷ് മേവാനിയെ എത്തിച്ച പോലീസ് സംഘത്തിലുളളതാണ് പരാതി നല്‍കിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. ബാര്‍പേട്ട ജില്ലയിലൂടെ കടന്ന് പോകുമ്പോള്‍ ജിഗ്നേഷ് മേവാനി വനിതാ പോലീസിനെ അസഭ്യം പറഞ്ഞുവെന്ന് പരാതിയിലുണ്ടെന്നാണ് സൂചന. മാത്രമല്ല ജിഗ്നേഷ് മേവാനി വനിതാ പോലീസിന് നേര്‍ക്ക് മോശമായ ആംഗ്യങ്ങള്‍ കാണിച്ചുവെന്നും കാര്‍ സീറ്റിലേക്ക് തള്ളിയിട്ടുവെന്നും പരാതിയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 21ന് ബാര്‍പേട്ട റോഡ് പോലീസ് സ്‌റ്റേഷനിലാണ് ജിഗ്നേഷ് മേവാനിക്ക് എതിരെയുളള രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുഇടത്തില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുക, ചേഷ്ടകള്‍ കാണിക്കുക, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്ക് തടസ്സം നില്‍ക്കുക, സ്ത്രീത്വത്തെ അപമാനിക്കുക അടക്കമുളള വകുപ്പുകളാണ് ജിഗ്നേഷ് മേവാനിക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള ട്വീറ്റിന്റെ പേരിലെ കേസില്‍ തിങ്കളാഴ്ചയാണ് കോടതി ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. തൊട്ടുപിന്നാലെ അസം പോലീസ് രണ്ടാമത്തെ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്തിലെ പാലന്‍പൂരിലുളള അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ജിഗ്നേഷ് മേവാനിയെ അസം പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. അസമിലെ പ്രാദേശിക ബിജെപി നേതാവാണ് മേവാനിക്കെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികാര രാഷ്ട്രീയം പയറ്റുന്നു എന്നാണ് അറസ്റ്റിനോടുളള ജിഗ്നേഷ് മേവാനിയുടെ പ്രതികരണം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്നുളള ഗൂഢാലോചനയാണ് എന്നും മേവാനി പ്രതികരിച്ചു. മേവാനിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് അടക്കം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week