25 C
Kottayam
Thursday, October 3, 2024

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി

Must read

കൊച്ചി:നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിക്കു ഹൈക്കോടതി നിർദേശം നൽകി. 6 മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശിച്ചു.

കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവു റദ്ദാക്കിയാണു നിർദേശം. കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു.

സമാന ആവശ്യമുന്നയിച്ച് കേസിൽ പ്രതികളായ നടൻ മോഹൻലാലും പി.എൻ.കൃഷ്ണകുമാറും നൽകിയ ഹർജികൾ തള്ളി. കേസ് പിൻവലിക്കാൻ സർക്കാരാണ് ആവശ്യപ്പെട്ടതെന്നും അതു നിരസിച്ചതു ചോദ്യം ചെയ്യാൻ പ്രതികൾക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ഹർജികൾ തള്ളിയത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തതാണു കേസിന് ആധാരം. തുടർന്ന് ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തു.

കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ 2015 ഡിസംബർ 2നു കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലിരിക്കെ അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകി വനം വകുപ്പ് 2016ൽ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിലാണു ഈ അപേക്ഷ നൽകിയത്.

വ്യവസ്ഥാപിത നിയമ തത്വങ്ങൾ അനുസരിച്ച് കേസ് പിൻവലിക്കാൻ സാധ്യമായ സാഹചര്യം ഈ കേസിലുണ്ടോ എന്നു വിലയിരുത്തണമെന്നു പറഞ്ഞാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ളത്. അതേസമയം, മോഹൻലാലിനു സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week