31.5 C
Kottayam
Wednesday, October 2, 2024

‘സഹായിക്കണം, വെള്ളം പോലും കുടിച്ചിട്ടില്ല’! 48 മണിക്കൂറായി വൈദുതി പോലുമില്ല, പുറത്തിറങ്ങാൻ പറ്റുന്നില്ല; വെള്ളപ്പൊക്കത്തിൽ കുടുങ്ങി കീർത്തി പാണ്ഡ്യനും!

Must read

ചെന്നൈ:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ ജനജീവിതം താറുമാറായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി വരുന്നത്. ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയതുംപ്പോൾ താരങ്ങൾ ഉൾപ്പെടെ അവിടെയുള്ള പലരും തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വെളിപ്പിപ്പെടുത്തുന്ന നിരവധി വിഡിയോകൾ പുറത്തു വിട്ടിരുന്നു.

ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം നടൻ റഹ്മാൻ പങ്കുവച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും ഫയർ ആൻഡ് റസ്ക്യൂ വിഭാഗം രക്ഷപെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടൻ അശോക് സെൽവന്റെ ഭാര്യയും നടിയുമായ കീർത്തി പാണ്ഡ്യൻ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്.

“ഇത് മൈലാപ്പൂർ, വിവേകാനന്ദ കോളേജിന് സമീപമുള്ള രാധാകൃഷ്ണൻ സാലയിൽ. ഇവിടെ വെള്ളം വൃത്തിയാക്കാൻ ആരും എത്തിയിട്ടില്ല. ഇന്നലെ മുതൽ ഇങ്ങനെയാണ്, മിനിറ്റുകൾക്കകം കൂടുതൽ മലിനജലം പുറത്തേക്ക് വന്ന് കലരുകയാണ്. ഇവിടെ താഴത്തെ നിലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൈലാപ്പൂരിന്റെ മറ്റ് ഭാഗങ്ങളിലും ഇതാണ് അവസ്ഥ.

ഇതിൽ എന്തെങ്കിലും ചെയ്യണം. 2015ലെ വെള്ളപ്പൊക്കത്തിൽ പോലും ഇവിടെ വെള്ളം കെട്ടിനിന്നിട്ടില്ല. വർഷം മുഴുവനും, ഇവരൊക്കെ റോഡുകൾ കുഴിച്ചുകൊണ്ടിരുന്നു, റോഡുകൾ ഒന്നിലധികം തവണ കുഴിച്ചെടുത്തു, എന്നിട്ട് അതൊക്കെ പുനഃസ്ഥാപിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കാരണം ഇപ്പോൾ ആകെ തകിടം മറിഞ്ഞ് വെള്ളം പൂർണമായും ഇവിടെ റോഡുകളിൽ കെട്ടിക്കിടക്കുകയാണ്. ഇവിടെയുള്ള അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമുള്ള ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും ലഭിക്കാൻ പുറത്തിറങ്ങാൻ കഴിയുന്നില്ല.

വെള്ളം പോലും കുടിക്കുന്നില്ല ആരും. ഞങ്ങൾക്ക് ഇപ്പോൾ 48 മണിക്കൂറിൽ കൂടുതൽ ആയി വൈദ്യുതിയില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. ഞങ്ങൾ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്ത് ഇറങ്ങിയാലോ ടെറസിലെ ചില കോണുകളിൽ പോയാലോ മാത്രമാണ് നെറ്റ്‌വർക്ക് ലഭിക്കുന്നത്. ചെന്നൈ പോലീസ് ദയവു ചെയ്ത് ഈ പ്രദേശത്ത് എത്രയും വേഗം എന്തെങ്കിലും ചെയ്യുക!” കീർത്തി പാണ്ഡ്യൻ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങിനെ.

കൊറിയോഗ്രാഫർ കല മാസ്റ്ററും തന്റെ വീടും സമീപപ്രദേശവും വെള്ളത്തിൽ ആണെന്ന് പോസ്റ്റ് ചെയ്തിരുന്നു. “എന്റെ വീടും സമീപ പ്രദേശങ്ങളും എന്റെ അയൽപക്കവും എല്ലാം വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. അവിടെ താമസിക്കുന്ന ധാരാളം ആളുകൾക്ക് ഭക്ഷണമോ വൈദ്യുതിയോ ലഭ്യമല്ല.

അത്യധികം ബുദ്ധിമുട്ടിലായ ഈ സാഹചര്യത്തിൽ ഞാൻ അടുത്തുള്ള എല്ലാവർക്കും അത്താഴവും മെഴുകുതിരികളും നൽകാൻ തീരുമാനിച്ചു. എല്ലാവർക്കും നൽകാനുള്ള ഭക്ഷണത്തിനായി എന്നെ സഹായിച്ച ഗീതം സംഘടനയ്ക്ക് നന്ദി” എന്ന് കുറിച്ചുകൊണ്ടാണ് കാലമാസ്റ്റർ ഒരു വീഡിയോ ആണ് ഷെയർ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week