30.5 C
Kottayam
Friday, October 18, 2024

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ 14 വട്ടം കുത്തി; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

Must read

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ 14 തവണ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം കേശവന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

ആത്തിക്കുളം സ്വദേശിനിയാണ് പെണ്‍കുട്ടി. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ കേശവന്‍ ആക്രമിച്ചത്. റെയില്‍വേ ഓവര്‍പാസിന് അടുത്തുവെച്ച് ഇയാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നേരത്തെ മുതല്‍ കേശവന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ജൂണ്‍ മാസത്തില്‍ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ഈയടുത്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവന്‍.

ആക്രമണം നടന്ന ദിവസം, ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തികൊണ്ട് കേശവന്‍ പെണ്‍കുട്ടിയെ തുടരെത്തുടരെ കുത്തുകയായിരുന്നു. ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാര്‍ന്നുകിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ ട്രാക്കില്‍ കേശവന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ കേശവനെ പിടികൂടാന്‍ പോലീസ് മൂന്നുസംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് മണപ്പാറൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. കേശവന്റെ പിതാവെത്തി മൃതദേഹം മകന്റേതാണെന്ന് സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week