KeralaNews

ഗുണ്ടകളുടെ കയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിയും സര്‍ക്കാരും; ഫാത്തിമ തഹ്ലിയ

തിരുവനന്തപുരം: കോട്ടയത്ത് നടന്ന പത്തൊന്‍പതുകാരന്റെ കൊലപാതകത്തില്‍ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ രംഗത്ത്. ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിക്കും സര്‍ക്കാറിനും അഭിവാദ്യം വിളിക്കാനും തിരുവാതിര കളിക്കാനുമുള്ള ആളുകള്‍ ഇനിയും വരില്ലേ, ഈ വഴി എന്ന് ഫാത്തിമ തഹ്ലിയ തന്റെ ഫേസ്ബുക് കുറിപ്പില്‍ ചോദിക്കുന്നു.

‘കാപ്പ ചുമത്തപ്പെട്ട ഗുണ്ട ഒരു പത്തൊമ്പതുകാരനെ കൊന്ന് ജഡം പോലീസിന്റെ മുന്നില്‍ കൊണ്ടു വന്നിട്ടിട്ട് പോര്‍വിളി നടത്തിയത് ‘ഞാനൊരാളെ തീര്‍ത്തിട്ടുണ്ട്’ എന്നാണ്. മകനെ ജോമോന്‍ എന്നയാള്‍ തട്ടിക്കൊണ്ട് പോയി എന്ന് നട്ടപാതിരക്ക് പോലീസ് സ്റ്റേഷനില്‍ ഒരു സാധു സ്ത്രീ പരാതിപ്പെട്ടിട്ട് പോലീസ് എന്ത് ചെയ്തു? ‘, ഫാത്തിമ തഹ്ലിയ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കാപ്പ ചുമത്തപ്പെട്ട ഗുണ്ട ഒരു പത്തൊമ്പതുകാരനെ കൊന്ന് ജഡം പോലീസിന്റെ മുന്നില്‍ കൊണ്ടു വന്നിട്ടിട്ട് പോര്‍വിളി നടത്തിയത് ‘ഞാനൊരാളെ തീര്‍ത്തിട്ടുണ്ട്’ എന്നാണ്. മകനെ ജോമോന്‍ എന്നയാള്‍ തട്ടിക്കൊണ്ട് പോയി എന്ന് നട്ടപാതിരക്ക് പോലീസ് സ്റ്റേഷനില്‍ ഒരു സാധു സ്ത്രീ പരാതിപ്പെട്ടിട്ട് പോലീസ് എന്ത് ചെയ്തു?

ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിക്കും സര്‍ക്കാറിനും അഭിവാദ്യം വിളിക്കാനും തിരുവാതിര കളിക്കാനുമുള്ള ആളുകള്‍ ഇനിയും വരില്ലേ, ഈ വഴി?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button