25.5 C
Kottayam
Friday, September 27, 2024

വീട്ടുവാടക കൃത്യസമയത്ത് അടക്കാനാവില്ലെങ്കിൽ നിയമ കുരുക്കിൽ പെടും; പുതിയ നീക്കവുമായി സൗദി

Must read

സൗദി: കരാർ പ്രകാരമുള്ള വീട്ടുവാടക കൃത്യസമയത്ത് നൽകാൻ സാധിച്ചില്ലെങ്കിൽ സൗദിയിൽ വാടകകാരൻ നിയമ കരുക്കിൽപ്പെടും. വാടക കരാർ ഓൺലൈനിലൂടെ ഇജാർ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിച്ചതിന് ശേഷം പറഞ്ഞുറപ്പിച്ച വാടക ഉടമക്ക് നൽകാതെ വെെകിപ്പിക്കുന്ന പ്രവാസികൾ ആണ് ഈ നിയമക്കുരുക്കിൽപെടുന്നത്.

ഇജാർ സിസ്റ്റം വാടകകാരൻ കെട്ടിടം വാടകയ്ക്ക് എടുത്ത വ്യക്തികളുടെ അബ്ഷിർ സിസ്റ്റവുമായി ബന്ധിപ്പിച്ചതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് പലരേയും ഈ നിയമകുരുക്കിൽ അകപ്പെടുത്തുന്നത്. എല്ലാ വാടകകരാറുകളും ഇജാർ ഫ്ലാറ്റ്ഫോം മുഖാന്തരം രജിസ്റ്റർ ചെയ്യണമെന്ന നിയമം സൗദി കൊണ്ടുവന്നത് മൂന്ന് വർഷം മുമ്പാണ്. കെട്ടിട ഉടമയുടേയും, വാടകകാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി മന്ത്രാലയം നടപ്പിൽ വരുത്തിയിരിക്കുന്നത്. സൗദിയിലെ ഭൂരിഭാഗം വാടകകരാറുകളും ഇജാർ പ്ലാറ്റ് ഫോമിൽ ബന്ധിപ്പിച്ച് കഴിഞ്ഞു.

വാടക കരാറില്‍ ഒരുമിച്ചു പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രവാസി തൊഴിലാളികള്‍ക്ക് സൗദിയില്‍ ഫ്‌ളാറ്റുകളിൽ ഒരുമിച്ച് താമസിക്കാൻ സാധിക്കും. വാടക കരാറില്‍ താമസിക്കുന്നവരുടെ പേരുകള്‍ എല്ലാം രേഖപ്പെടുത്തിയാൽ മതിയാകും. ഒരുമിച്ചു താമസിക്കുന്നത് നിയമവിരുദ്ധമായി അധികൃതർ കാണില്ല. ഇതിന് വേണ്ടിയാണ് നാഷണല്‍ അഡ്രസ് സംവിധാനത്തെ വാടക സേവന ഇലക്‌ട്രോണിക് സംവിധാനമായ ഇജാര്‍ നെറ്റുവര്‍ക്കുമായി ബന്ധിപ്പിച്ചത്.

വാടക നൽകേണ്ട സമയപരിധി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാൽ കെട്ടിട ഉടമയ്ക്ക് വാടക അടക്കാൻ ആവശ്യപ്പെടാം. എന്നാൽ 30 ദിവസം കഴിഞ്ഞിട്ടും വാടകകാരൻ തുക അടച്ചില്ലെങ്കിൽ കെട്ടിട ഉടമക്ക് കോടിയെ സമീപിക്കാവുന്നതാണ്. വിഷയത്തിൽ സൗദി കോടതി നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. നാജിസ് പോർട്ടലിലൂടെ വാടക കരാർ അറ്റാച്ച് ചെയ്തതിനു ശേഷം കെട്ടിട ഉടമക്ക് വാടകക്കാരനെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കും.

കേസ് ഫയൽ ചെയ്താൽ വാടകകാരന്റെ മൊബൈലിൽ പണമടയ്ക്കാനായി ആവശ്യപ്പെട്ട് സന്ദേശം എത്തും. അഞ്ചു ദിവസത്തിനുള്ളിൽ പണം അടക്കണം എന്നായിരിക്കും അതിൽ ആവശ്യപ്പെട്ടിട്ടുണ്ടാകുക. ഈ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം അടച്ചില്ലങ്കിൽ കോടതി സെൻട്രൽ ബാങ്കിൽ വിവരം അറിയിക്കും. വാടകക്കാരന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. കൂടാതെ ആ അകൗണ്ടിൽ പണം ഉണ്ടങ്കിൽ അത് കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യും. പണം അകൗണ്ടിൽ ഇല്ലെങ്കിൽ മരവിച്ച സ്ഥിതിയിൽ തന്നെ തുടരും. രാജ്യത്തേക്ക് 10 വർഷത്തേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തും.


പണം അടച്ച് കേസ് അവസാനിപ്പിക്കാൻ എത്തുന്നവർ കേസ് നൽകിയത് കെട്ടിട ഉടമയോ , റിയൽ എസ്റ്റേറ്റ് കമ്പനിയോ ആണെങ്കിൽ അവരുമായി ബന്ധപ്പെട്ട് പണം അടച്ചതിനു ശേഷം നിയമനടപടികൾ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെടണം. പണം ലഭിച്ചതിനാൽ കേസ് പിൻവലിക്കുന്നു എന്ന് വാദി ഭാഗം കോടതിയിൽ അപേക്ഷ നൽകേണ്ടതാണ്. അപ്പോഴായിരിക്കും കോടതി യാത്രാവിലക്ക് നീക്കം ചെയ്യുകയും, മരവിച്ച ബാങ്ക് അക്കൗണ്ടുകൾ പഴയ രൂപത്തിൽ ആക്കുകയും ചെയ്യുക. പണം അടച്ചു പ്രശ്നങ്ങൾ പരിഹരിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ നടപടികൾ എല്ലാം പൂർത്തിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week