25.5 C
Kottayam
Friday, September 27, 2024

നായയെയും, പൂച്ചയേയും കുടുംബാംഗങ്ങളായി കാണാം, എന്നാൽ അവ മനുഷ്യരല്ല”- ബോംബെ ഹൈക്കോടതി 

Must read

മുംബെെ: അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ മൃഗങ്ങൾ ഇരയായ കേസുകൾക്ക് ബാധകം അല്ലെന്ന് ബോംബെ ഹൈക്കോടതി. നായ, പൂച്ച തുടങ്ങിയവയെ അവരുടെ ഉടമസ്ഥർ കുട്ടിയായോ കുടുംബാംഗമായോ കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരെല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അലക്ഷ്യമായി വാഹനം ഓടിച്ച് തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരന് എതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് (അലക്ഷ്യമായി വാഹനം ഓടിക്കൽ) 337 ആം വകുപ്പ് ( ജീവൻ അപായപ്പെടുത്തൽ) എന്നിവ മനുഷ്യർക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് ആണ് ബാധകം ആകുന്നത്. അതിനാൽ തന്നെ ഈ വകുപ്പുകൾ മനുഷ്യർക്ക് എതിരായ അതിക്രമങ്ങൾക്ക് മാത്രമാണ് ബാധകം ആകുക.
വളർത്തു മൃഗങ്ങൾക്കും, മറ്റ് മൃഗങ്ങൾക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 337 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മുംബൈ മറൈൻ ഡ്രൈവിൽ ഭക്ഷണം വിതരണം ചെയ്യാൻ പോയ സ്വിഗ്ഗിയുടെ ഡെലിവറി ബോയുടെ വാഹനം ഇടിച്ചാണ് തെരുവ് നായ കൊല്ലപ്പെട്ടത്. തെരുവ് നായക്ക് ഭക്ഷണം നൽകുക ആയിരുന്ന വിദ്യാർഥിയുടെ പരാതിയിലാണ് പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആയിരുന്നു കേസ്. ഭക്ഷണപ്പൊതി നൽകാനായി ബൈക്കിൽ പോകുമ്പോൾ റോഡ് മുറിച്ചു കടന്ന നായയെ മനപ്പൂർവ്വമായി കൊലപ്പെടുത്താൻ ഡെലിവറി ബോയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പോലീസ് കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് 20000 രൂപ പിഴ ആയി നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഈ തുക കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും, കുറ്റപത്രത്തിന് അംഗീകാരം നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week