CrimeKeralaNews

കായംകുളത്തെ 17കാരിയുടെ മരണം: പോലീസിൽ പരാതി നൽകി പിതാവ്, മൊഴി രേഖപ്പെടുത്തി

ആലപ്പുഴ: 17കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകി. എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി ജീവനൊടുക്കിയ മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിഷ്ണുപ്രിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് പിതാവ് വിജയൻ കായംകുളം പോലീസിൽ പരാതി നൽകിയത്.

ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ചാണ് പരാതി നൽകിയതെന്നാണ് സൂചന. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് പിതാവ് കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇതേ തുടർന്ന് പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ 15ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആളുകൾ നോക്കിനിൽക്കെ പെൺകുട്ടി കുളത്തിലേക്ക് ചാടുകയായിരുന്നു. ഉടൻ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു പഠനം കഴിഞ്ഞ വിഷ്ണുപ്രിയ എൽഎൽബിയ്ക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു.

അഞ്ചാം ക്ലാസുകാരായ അനുജനൊപ്പം വിഷ്ണുപ്രിയ തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിതാവ് വിജയൻ, അമ്മ രാധിക എന്നിവർ അംഗപരിമിതരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button