28.7 C
Kottayam
Saturday, September 28, 2024

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു,24 മണിക്കൂറില്‍ മരിച്ചത് 47 പേര്‍ രോഗബാധിതര്‍ 1975

Must read

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 26,917 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1,975 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ മരിച്ചു. അതേസമയം 5914 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന്മാത്രമുണ്ടായത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 342 ആയി. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മുംബൈയില്‍ 31 മാധ്യമപ്രവര്‍ത്തകരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി. ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്ന ഇവരുടെ രണ്ടാമത്തെ സ്രവപരിശോധന ഫലം നെഗറ്റീവായതിനാല്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മാറ്റുകയായിരുന്നു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 151 ആയി. തമിഴ്‌നാട്ടില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതര്‍ 1885 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

രാജ്യത്തെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ ആരോഗ്യവകുപ്പ് അസി. ഡയറക്ടറും ഒരു ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമബംഗാളിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ ബിപ്ലബ് കാന്തി ദാസ് ഗുപ്തക്ക് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അറുപതുകാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലയോടെ വഷളാകുകയായിരുന്നു. ഇന്ന് ഉച്ചക്ക് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന 34 കാരനായ ഡോകട്‌റും കൊവിഡിനെ തുടര്‍ന്ന് ഇന്ന് മരിച്ചു. മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയുണ്ടായ രണ്ട് മരണം പശ്ചിമബംഗാള്‍ ആരോഗ്യവകുപ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

നാല്‍പത്തിയഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. ദില്ലിയില്‍ രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ 215 ആയി ഉയര്‍ന്നു. ദില്ലി ജഗ്ജീവന്‍ ആശുപത്രിയില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തീവ്രബാധിത മേഖലയായ ജഹാംഗിര്‍പുരിയിലുള്ള ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ചികിത്സ തേടിയിരുന്നു. ഒരു നഴ്‌സിന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ആശുപത്രിയും അടച്ചു. പ്ടപട് ഗഞ്ചിലുളള മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 215 ആയി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം വ്യാപകമാകുന്നതില്‍ ആരോഗ്യമന്ത്രാലയം ആശങ്കയറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week