25.1 C
Kottayam
Tuesday, October 1, 2024

കോട്ടയത്തിന് അപമാനമായി വീണ്ടും ‘ആകാശപാത’ ജനം കറങ്ങേണ്ടി വരുന്നത് ആറു കിലോമീറ്റർ

Must read

✍🏼അജാസ് വടക്കേടം

കോട്ടയം: കാരിത്താസിനെയും (MC റോഡ് ) മെഡിക്കൽ കോളേജിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജാണ് ജനപ്രതിനിധികൾ നാടിന് സമർപ്പിച്ച പുതിയ ആകാശപാത. റെയിൽവേ ഇരട്ട പാതയുടെ പണികൾ പൂർത്തിയാക്കുന്നതിന് മുമ്പേ കൈവരികളും നടപ്പാതയും പൂർത്തിയാക്കി ഉദ്ഘാടനവും നിർവഹിച്ച മേൽപ്പാലമാണ് സംസ്ഥാന സർക്കാരിന്റെ അലസത മൂലം ജനങ്ങൾക്ക് ബാധ്യതയായി നിൽക്കുന്നത്.

ഇടുക്കി, വൈക്കം, കുറവിലങ്ങാട്, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പ്രവേശിക്കാവുന്ന പ്രധാന റോഡിലാണ് ഇരു വശത്തും നിലം തൊടാതെ ഈ ഓവർ ബ്രിഡ്ജ് നിൽക്കുന്നത്. റെയിൽവേ ഈ പാലത്തിന്റെ പണി പൂർത്തിയാക്കിയിട്ട് രണ്ട് വർഷത്തിലധികമായി. ഇരുവശവും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ബഹുമാനപ്പെട്ട കോട്ടയം എം. പി. തോമസ് ചാഴികാടൻ കാരിത്താസ് അടക്കമുള്ള മേൽപ്പാലത്തിന്റെ ആവശ്യകത പാർലമെന്റിൽ ഉന്നയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രധാന കടമ്പ കടന്നെങ്കിലും പൂർണ്ണതയിൽ എത്തിക്കാൻ ജനപ്രതിനിധി കളുടെ ഇടപെടൽ കാത്തുകിടക്കുകയാണ്.

പഴയ മെഡിക്കൽ കോളേജ് – കരിത്താസ് ബസ് പാതയിൽ ഇപ്പോൾ നടപ്പുവഴി പോലും ഇല്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. രണ്ട് കിലോമീറ്റർ തികച്ചില്ലാത്ത കാരിത്താസ്,മാതാ ഹോസ്പിറ്റലുകളെ ICH നെയും മെഡിക്കൽ കോളേജിനെയുമായി ബന്ധിപ്പിക്കുന്ന വഴി അടഞ്ഞതിനാൽ 6 കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങി വരേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. “ജനപ്രതിനിധികൾ സത്യത്തിൽ ഈ റോഡിന് ജീവന്റെ വിലയാണ് നൽകേണ്ടത്.”

കോവിഡ് പ്രതിസന്ധിയിലും നിശബ്ദത പാലിച്ച സമീപവാസികളിൽ ഇപ്പോൾ പ്രതീക്ഷ മങ്ങിയിരിക്കുന്നു. മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച കുട്ടികളുടെ ആശുപത്രിയിലൊന്നായ ICH ലേയ്ക്ക് റെഫർ ചെയ്യപ്പെടുന്ന കുരുന്നുകളുടെ ജീവൻ ചേർത്ത് പിടിച്ചു പായുന്ന അമ്മമാരോട് കണ്ണുനീരിന്, അവരുടെ വിധിയെ തിരുത്തുന്ന നിമിഷങ്ങൾക്ക് മുന്നിൽ ജനപ്രതിനിധികളുടെ ഒരു ഒഴികഴിവിനും സ്ഥാനം ഇല്ല.

ഏറ്റുമാനൂരിന് ഇതുവരെ സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന വികസന സാധ്യത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ജനപ്രതിനിധികൾ കൂടുതൽ പരിഗണന നൽകി ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

Popular this week