29.2 C
Kottayam
Friday, September 27, 2024

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ,32 അടി താഴ്ചയിൽ രണ്ടു കുട്ടികൾ, പിന്നീട് സംഭവിച്ചത്

Must read

കോട്ടയം:വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറി​ന്‍റെ ഭിത്തി ഇടിച്ചു തകർത്തു. ഇതോടെ കിണറിന്‍റെ വക്കത്ത് ഇരിക്കുകയായിരുന്ന രണ്ടു കുട്ടികൾ കിണറ്റിലേക്ക് വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ ഇരു കുട്ടികളെയും രക്ഷിച്ചു. കഴിഞ്ഞ ദിവസം കോട്ടയം പൊന്‍കുന്നത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് കാർ പുറത്തേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ അമിതവേഗതയിൽ നീങ്ങിയ കാര്‍ മുറ്റത്തെ കിണറിന് നേരെ പാഞ്ഞു. തുടര്‍ന്ന് കിണറിന്‍റെ ഭിത്തി തകർത്ത കാർ കിണറിന്‍റെറ വക്കിൽ തങ്ങി നിന്നു. ഈ സമയം കിണർ മൂടിയിരുന്ന കമ്പിവലയിൽ ഷബീറിന്‍റെ മകൾ 14കാരി ഷിഫാനയും മടിയില്‍ ഷബീറി​ന്‍റെ അനുജൻ സത്താറി​ന്‍റെ നാലര വയസുകാരന്‍ മകൻ മുഫസിനും ഇരിക്കുന്നുണ്ടായായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കിണര്‍ ഭിത്തി തകര്‍ന്നതോടെ കുട്ടികള്‍ കിണറിലേക്ക് തെറിച്ചുവീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ശബ്​ദം കേട്ട് ഓടിയെത്തിയ ഷബീറി​ന്‍റെ ജ്യേഷ്‍ഠൻ ഇ ജെ സക്കീർ ഹുസൈൻ മൗലവി കിണറ്റിലേക്ക് ചാടി. തുടര്‍ന്ന് കുട്ടികളെ വെള്ളത്തിൽനിന്ന് ഉയർത്തിനിർത്തി.

ഭിത്തി ഇടിച്ചു തകർത്ത കാർ കിണറ്റിലേക്കു വീഴാറായ നിലയിലായിരുന്നു. കാറി​ന്‍റെ വലതുവശത്തെ മുൻചക്രം കിണറിന്‍റെ നടുവിലായി താഴേക്ക്​ പതിക്കാതെ തട്ടിയായിരുന്നു കാറിന്‍റെ നില്‍പ്പ്. ഇതിനിടെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.

ഈ സമയം നാട്ടുകാർ എത്തുന്നതു വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ചു മൗലവി കിണറിലെ വെള്ളത്തില്‍ നീന്തി നിന്നു. നാട്ടുകാര്‍ എത്തിയ ശേഷം കയറിൽ കസേര കെട്ടിയിറക്കിയാണ് ഷിഫാനയെ കയറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് സക്കീർ ഹുസൈനെയും മുഫസിനെയും പുറത്തെത്തിച്ചത്. വലയിൽ കയറ്റിയാണ് ഇരുവരെയും കരയിലെത്തിച്ചത്.

കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പരിക്കുകള്‍ ഇല്ലാത്തതിനാൽ വിട്ടയച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്​റ്റാൻഡ് പള്ളിയിലെ ഇമാമാണ് കുട്ടികളുടെ രക്ഷകനായ സക്കീർ ഹുസൈൻ മൗലവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week