CrimeHome-bannerKeralaNews

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പരാതി ശക്തിപ്പെടുന്നു; കൂടുതല്‍ തെളിവുകളുമായി പരാതിക്കാരി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക കുരുക്ക് മുറുകുന്നു. ശക്തമായ തെളിവുകളുമായി പരാതിക്കാരി രംഗത്ത് വന്നതോടെയാണ് പരാതി ബലപ്പെടുന്നത്. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും പരാതിക്കാരി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

2015 വരെ ബിനോയ് പ്രതിമാസം ചെലവിന് തുക അയച്ചതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ മകനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ആശുപത്രിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മുംബൈ പോലീസ് ഇന്ന് ബിനീഷിനു നോട്ടീസ് നല്‍കും. പരാതിയില്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരാകണമെന്നു ബിനോയ് കോടിയേരിയോട് മഹാരാഷ്ട്രാ പോലീസ് ആവശ്യപ്പെട്ടിരിന്നു. അന്ധേരിയിലെ ഓശിവര പോലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംെബെ ഓഷിവാര സ്റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button