25.9 C
Kottayam
Saturday, September 28, 2024

ഭക്ത കാമുകിയായി; ഒഴിവാക്കാന്‍ കൊന്ന് അഴുക്കുചാലിൽ തള്ളി പുരോഹിതൻ

Must read

ഹൈദരാബാദ്: പങ്കാളികളുടെ അവിശ്വസനീയ കൊലപാതകങ്ങളുടെ കഥകൾകേട്ട് നടുങ്ങിയിരിക്കുകയാണ് മഹാനഗരങ്ങള്‍. മുംബൈയിലും ബെംഗളൂരുവിലും ലിവിങ് പങ്കാളികൾ സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തകളാണ് അടുത്തിടെ പുറത്തു വന്നത്.

ഇതിനിടെ മറ്റൊരു പ്രണയ കൊലപാതക കഥ പുറത്തുവരികയാണ് ഹൈദരാബാദിൽ നിന്ന്. വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് പങ്കാളിയെ കൊന്നത് പുരോഹിതനായ അയ്യഗാരി സായ് കൃഷ്ണയാണ്. 

വിവാഹിതനായ അയ്യഗാരി സായ്കൃഷ്ണ 30 വയസ്സുള്ള കുരുഗന്ദി അപ്സര എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ അപ്്സര നിർബന്ധിച്ചതാണ് കൊലപാതക കാരണം. തെലങ്കാന സരൂർനഗറിലെ രജിസ്റ്റർ ഓഫിസിനു സമീപത്തുള്ള ഓടയിലാണ് പുരോഹിതനായ സായ്കൃഷ്ണ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

അതിനുശേഷം അന്വേഷണം വ്യതിചലിപ്പിക്കുന്നതിനായി യുവതിയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ അറിയിച്ചു. പൊലീസ് ചോദിച്ചപ്പോൾ ഭദ്രാചലത്തിലേക്കു പോകുന്നതിനായി അപ്സരയെ ബസ്‌ സ്റ്റാൻഡിലിറക്കി എന്ന് സായ്കൃഷ്ണ പറഞ്ഞു. 

മേയ് മൂന്ന് മുതലാണ് യുവതിയെ കാണാതായതെന്ന് സായ്കൃഷ്ണ പൊലീസിൽ അറിയിച്ചു. ഫോൺകോളുകൾക്കു അപ്സര മറുപടി നൽകിയില്ലെന്നും പ്രതി പറഞ്ഞു. മരുമകളാണ് അപ്സര എന്നാണ് ഇയാൾ ആദ്യം പൊലീസിൽ പറഞ്ഞത്. സിസിടിവി പരിശോധനയിൽ സായ്കൃഷ്ണയ്ക്കെതിരെ പൊലീസിനു തെളിവുകൾ ലഭിച്ചു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അപ്സര തന്റെ ഭക്തയും കാമുകിയുമാണെന്ന് ഇയാൾ സമ്മതിച്ചു. യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നതായും താന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നും പ്രതി പറഞ്ഞു.

എങ്ങനെ കൊലപാതകം നടത്താമെന്ന് ഗൂഗിളിൽ നോക്കി പഠിച്ചാണ് സായ് കൃഷ്ണ കൃത്യം നടത്തിയത്. എങ്ങനെയാണ് ഒരു മനുഷ്യനെ കൊല്ലുന്നതെന്നാണ് സായ്കൃഷ്ണ ഫോണിൽ പരിശോധിച്ചത്. മൃതദേഹം അഴുകുന്നത് വേഗത്തിലാക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്ന് സായ്കൃഷ്ണ കണ്ടെത്തിയതും ഇന്റർനെറ്റിൽ നിന്നാണ്.

ഷംസാബാദിൽ വച്ചാണ് ഇയാൾ അപ്സരയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സരൂർനഗറിൽ എത്തിക്കുകയായിരുന്നു. ഇയാൾ പുരോഹിതനായ ക്ഷേത്രത്തിനു സമീപത്തുള്ള അഴുക്കുചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സായ്കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week