25.9 C
Kottayam
Saturday, September 28, 2024

ദേഷ്യപ്പെടാത്തവർ മനുഷ്യരാണോ? എന്റെ ദേഷ്യത്തിന് കാരണം; മമ്മൂട്ടിയുടെ വാക്കുകൾ

Must read

കൊച്ചി:മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. അന്നും ഇന്നും സിനിമാ രം​ഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കരിയറിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയ നടനുമാണ് മമ്മൂട്ടി. സഹനായക വേഷങ്ങൾ, കരിയറിലെ താഴ്ചകൾ, സൂപ്പർ സ്റ്റാർഡത്തിൽ നിലനിന്ന നാളുകൾ, മാറിയ സിനിമകൾക്കൊപ്പമുള്ള സഞ്ചാരം തുടങ്ങി മമ്മൂട്ടിയുടെ കരിയർ ​ഗ്രാഫ് ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.

ഇന്ന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളിൽ വലിയ വ്യത്യസ്തതകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. പുഴു, റോഷാക്ക് തുടങ്ങിയ സിനിമകൾ നടന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.

അതേസമയം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന സിനിമ പൂർണ പരാജയമായിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ വലിയ താരനിര അണിനിരന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയെക്കുറിച്ച് പല തരത്തിലുള്ള കഥകളുണ്ട്.

നടൻ ദേഷ്യക്കാരനാണെന്ന് പണ്ട് മുതലേ സിനിമാ ലോകത്തുള്ള സംസാരമാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിനാൽ തന്നെ മമ്മൂട്ടിയുടെ ദേഷ്യം പലപ്പോഴും ചർച്ചയാവാറുണ്ട്. പ്രായം കൂടിയപ്പോഴാണ് നടൻ ശാന്തനായി തുടങ്ങിയതെന്നാണ് സിനിമാ ലോകത്തെ സംസാരം.

തന്റെ ദേഷ്യത്തെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി തന്നെ സംസാരിച്ചിരുന്നു. കൈരളി ടിവിയിലെ പ്രോ​ഗ്രാമിലായിരുന്നു ഇത്.

‘പെട്ടെന്ന് ദേഷ്യം വരില്ല. ദേഷ്യപ്പെടുത്തിയാൽ‌ ആർക്കാണ് ദേഷ്യം വരാത്തത്. സിംഹവും പാമ്പും വെറുതെ പോവുമ്പോൾ നമ്മളെ കടിച്ച് തിന്നുമോ. അതിനെ ഉപദ്രവിച്ചാൽ മാത്രമല്ലേ ഉപദ്രവിക്കുള്ളൂ. അത് പോലെയെ നമ്മളും ദേഷ്യപ്പെടും. ദേഷ്യം വരാത്തവർ മനുഷ്യരാണോ. ഞാൻ കുറച്ച് സ്പീഡ‍ായി ദേഷ്യം പിടിക്കും. അതങ്ങ് പോവുകയും ചെയ്യും,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.

‘എനിക്കങ്ങനെ റോൾ മോഡൽ ഇല്ല. ഞാൻ ചെറിയ ടാർ​ഗറ്റ് വെച്ചല്ല വന്നത്. മിനിമം മർലിൽ മൺറോ ആവണമെന്ന് വിചാരിച്ച് മമ്മൂട്ടിയായ ആളാണ്. ഏത് തൊഴിൽ ചെയ്താലും ചെറിയ ആ​ഗ്രഹങ്ങളല്ല വേണ്ടത്. നമ്മുടെ ആ​ഗ്രഹങ്ങളും പരിശ്രമങ്ങളും വലിയ ടാർ​ഗറ്റായാലേ ചെറുതെങ്കിലും നേടാൻ പറ്റൂ’

‘കോളേജിൽ പഠിച്ച ശേഷമാണ് സൗഹൃദങ്ങൾക്ക് ശക്തി വരുന്നത്. അവരൊക്കെ ഇപ്പോഴുമുണ്ട്. സിനിമയിലെ സൗഹൃദങ്ങൾ നമ്മൾ സിനിമയിലേക്ക് വന്ന ശേഷമുള്ളതാണ്. അവർക്ക് നമ്മളോടുള്ള ആറ്റിറ്റ്യൂഡും നമുക്ക് അവരോടുള്ള ആറ്റിറ്റ്യൂഡും വ്യത്യസ്തമാണ്’

‘സിനിമയിലല്ലാത്ത എന്റെ സുഹൃത്തുക്കൾ പഴയ ആളുകൾ തന്നെയാണ്. അവരെ പോലെ ഞാനും ഒരു ജോലി ചെയ്യുന്നു. ഞാൻ സിനിമാ നടനാണെന്നത് അവർക്കൊരു വിഷയമേ അല്ല. സിനിമയിലെ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം സിനിമ വിഷയമാണ്’

‘ഏറ്റക്കുറച്ചിലും ഉയർച്ച താഴ്ചകളും ചിലപ്പോൾ നമ്മുടെ സൗഹൃദത്തെ ബാധിച്ചേക്കും. അങ്ങനെയല്ലാത്ത സൗഹൃദങ്ങളുമുണ്ട്.
മിമിക്രിക്കാരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താൻ പറ്റില്ല. ചില കാര്യങ്ങളിൽ’

‘നമ്മളറിയാതെ നമുക്കുള്ള ദോഷം അവർ കണ്ട് പിടിക്കും. അവരത് കാണിക്കുമ്പോൾ നമ്മളതിൽ നിന്ന് ഒഴിവാകും. പണ്ട് ഞാൻ കൈയിങ്ങനെ ചൂണ്ടുമായിരുന്നു. ഇപ്പോൾ‌ ഞാൻ കൈയേ എടുക്കാറില്ല,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.

കാതലാണ് മമ്മൂട്ടിയുടെ വരാനിനിരിക്കുന്ന സിനിമ. ജ്യോതിക നായികയാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. പ്രഖ്യാപന സമയം മുതൽ ചർച്ചയായ ഈ പ്രൊജക്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week