24.1 C
Kottayam
Monday, September 23, 2024

ഭാര്യയും ഭര്‍ത്താവും ഒരു രാത്രി മുഴുവന്‍ വെർച്വൽ അറസ്റ്റില്‍, രാജ്യദ്രോഹക്കുറ്റം; പണം നഷ്ടമാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്

Must read

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് ആണെന്ന് ഭീഷണിപ്പെടുത്തി ദമ്പതിമാരിൽനിന്ന് ഓൺലൈൻവഴി സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമം. സംഘത്തിന്റെ വലയിൽപ്പെട്ട ദമ്പതിമാർ ഒരുരാത്രിമുഴുവൻ വീഡിയോ കോളിലൂടെയുള്ള വ്യാജവെർച്വൽ അറസ്റ്റിൽ തുടർന്നു. സാമ്പത്തിക രേഖകളുൾപ്പെടെ ചോദിച്ചതോടെ സംശയം തോന്നിയ ദമ്പതിമാർ പിറ്റേന്ന് സൈബർ പോലീസിൽ പരാതി നൽകി. തുടർന്നും വാട്‌സാപ്പിലൂടെ സംഘം ഭീഷണി തുടർന്നു. ഇത് അവഗണിച്ചതോടെ തട്ടിപ്പുകാർ പിൻവാങ്ങി.

കാലടി സ്വദേശിയായ ബിസിനസുകാരനെയാണ്, മുംബൈയിൽ മയക്കുമരുന്നുൾപ്പെടുന്ന പാഴ്‌സൽ എത്തിയിട്ടുണ്ടെന്ന പേരിൽ തട്ടിപ്പുസംഘം വലയിൽ വീഴ്ത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പോസ്റ്റൽ വകുപ്പിന്റെ മുംബൈയിലെ ഓഫീസിൽനിന്ന് എന്നരീതിയിൽ ഫോൺകോൾ വരുന്നത്. തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയ ഒരാൾ ബിസിനസുകാരന്റെ പേരും ആധാർനമ്പറും പറഞ്ഞശേഷം യു.എ.ഇ.യിൽനിന്ന് പാഴ്‌സൽ എത്തിയതായി അറിയിച്ചു.

വിശ്വാസ്യതയ്ക്കായി അയച്ച ആളിന്റെ വിലാസവും ഫോൺനമ്പറും അറിയിച്ചു. 150 ഗ്രാം മയക്കുമരുന്നും പോലീസ് യൂണിഫോമുകളും ഒട്ടേറെ തിരിച്ചറിയൽ രേഖകളും മൂന്ന് ഡെബിറ്റ് കാർഡുകളുമാണ് പാഴ്‌സലിലുള്ളതെന്നും നിയമനടപടിയിൽനിന്ന് ഒഴിവാകണമെങ്കിൽ മുംബൈ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് വീഡിയോ കോളിൽ ആധാറിന്റെ ഫോട്ടോയുൾപ്പെടെ ചോദിച്ച് കൈക്കലാക്കി. തുടർന്ന് മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ യൂണിഫോമിലെത്തി ചോദ്യംചെയ്യൽ ആരംഭിച്ചു. ഭാര്യയെക്കൂടി വീഡിയോ കോളിലുൾപ്പെടുത്താൻ നിർബന്ധിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റിൽ ആണെന്ന് അറിയിച്ചു. സുപ്രീംകോടതിയുടെ വിധിയുൾപ്പെടെ അയച്ചുകൊടുത്തിരുന്നു.

സി.ബി.ഐ.യും ഇ.ഡി.യും വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക നിക്ഷേപങ്ങളുടെ വിശദാംശങ്ങളും ചോദിച്ചു. സംശയംതോന്നിയതോടെ ഭാഗികവിവരങ്ങൾ മാത്രമാണ് ദമ്പതിമാർ നൽകിയത്. വൈകുന്നേരം ആറുമുതൽ പുലർച്ചെവരെ ഭീക്ഷണികോൾ തുടർന്നു. ഞായറാഴ്ച രാവിലെ ഇവർ സൈബർ പോലീസിലും കരമന പോലീസിലും പരാതി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

Popular this week