22.9 C
Kottayam
Friday, September 20, 2024

തുളസീദാസ് മൂന്നുദിവസം മുറിയുടെ വാതിലിൽമുട്ടി, അരോമ മോഹനിൽനിന്നും മോശം അനുഭവം, വെളിപ്പെടുത്തലുമായി നടി ഗീത വിജയൻ

Must read

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്ന് പ്രതികരിച്ച് നടി ഗീത വിജയന്‍. തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവയ്‌ക്കെതിരേ അനന്തരഫലങ്ങള്‍ നോക്കാതെ താന്‍ പ്രതികരിച്ചതായും ഗീത വിജയന്‍ പറഞ്ഞു. അതിന്റെ പേരില്‍ പല സിനിമകളില്‍നിന്നും താന്‍ ഒഴിവാക്കപ്പെട്ട അനുഭവമുണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടി ശ്രീദേവികയ്ക്ക് സംവിധായകന്‍ തുളസീദാസില്‍ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് മൂന്ന് ദിവസം ഹോട്ടല്‍മുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതില്‍ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാള്‍ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.

"ഈ മൂവ്‌മെന്റ് ഇപ്പോള്‍ വന്നത് വളരെ നന്നായി. ഇപ്പോഴാണ് ശരിക്കുമൊരു വിമെന്‍ എംപവര്‍മെന്റ് നടന്നുതുടങ്ങുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു പ്ലാറ്റ് ഫോമാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതിന് സംസ്ഥാനസര്‍ക്കാരിന് നന്ദി. ഇതേ ഊര്‍ജത്തോടെ ഇത് തുടരണം. ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ല. ജോലിസ്ഥലത്ത് മതിയായ സംരക്ഷണവും സുരക്ഷിതത്വവും വേണം. ഇത്തരത്തിലുള്ള പരാതികളോ വിവാദങ്ങളോ ഒരുതരത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല.

ഞാനും അനുഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ 90 കളിലാണ് ഞാന്‍ വന്നത്. പ്രതികരിക്കേണ്ടവരോടൊക്കെ ഞാന്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പലരുടെ കണ്ണിലും കരടാണ്. ആ സമയത്ത് എനിക്ക് കുറേ പ്രോജക്ട്‌സ് പോയിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ തുടച്ചുനീക്കും എന്നൊക്കെയാണ് പറഞ്ഞത്. ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെക്കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതുകഴിഞ്ഞുള്ള പ്രോജക്ട്‌സില്‍ പോകുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ആ സമയത്ത് ഞാന്‍ വളരെ ബോള്‍ഡായിരുന്നു. അതുകൊണ്ട് എനിക്ക് ആ സമയത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിച്ചു. പ്രതികരിച്ചാല്‍ ആ പടത്തില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നൊന്നും എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. വരുന്ന കോണ്‍സിക്വന്‍സസിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. പ്രതികരിക്കേണ്ട സ്ഥലത്ത് നന്നായി പ്രതികരിക്കാന്‍ സാധിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ചില സ്ഥലത്ത് എന്നെ കൂടെയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സപ്പോര്‍ട്ട് കിട്ടാത്ത സ്ഥലങ്ങളുമുണ്ട്.

ഇത് ശക്തമായിട്ടുള്ള മൂവ്‌മെന്റല്ലേ. സ്ത്രീകളോട് അതിക്രമം ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ഒരു ഭയം വന്നിട്ടുണ്ടല്ലോ, ആ ഭയമാണ് അവരുടെ പണിഷ്‌മെന്റ്. ആ ഭയം എപ്പോഴും ഉണ്ടാവണം. ഇനി ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ നടക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ നടന്നാല്‍ പോലും അത് എതിര്‍ക്കാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കാന്‍ വിളിച്ചിട്ടില്ല. എന്നോട് ചോദിച്ചാല്‍ എന്റെ അനുഭവങ്ങള്‍ തീര്‍ച്ചയായും പറയും. നടന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമല്ലോ. ആ കാര്യങ്ങള്‍ ഞാന്‍ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ നോക്കാതെയാണ് ഞാന്‍ അവയെ കൈകാര്യം ചെയ്തത്. അതുകാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. താനന്ന് ശക്തമായി എതിര്‍ത്തതുപോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഇനി ഇത്തരം സംഭവങ്ങള്‍ അധികമുണ്ടാവില്ല, കാരണം ഇവിടെ മീഡിയയുണ്ടല്ലോ", ഗീത വിജയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week