CrimeKeralaNews

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നുപിടിച്ചു,തടയാൻ ശ്രമിച്ച കണ്ടക്ടർക്ക് മർദ്ദനം, യുവാക്കൾ പിടിയിൽ

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും, തടയാൻ ശ്രമിച്ച കണ്ടക്ടറെ മർദിക്കുകയും ചെയ്ത നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി.

മുട്ടമ്പലം സ്വദേശികളായ യുവാക്കളെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ മുട്ടമ്പലം സ്വദേശി ശരത്ത് (സൂര്യൻ -23), അനക്‌സ് ഷിബു (25) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് കൊണ്ടോടി ബസിൽ പെൺകുട്ടി കയറിയത്. ഈ ബസിനുള്ളിൽ വച്ച് പ്രതികളായ സൂര്യനും, അനക്‌സും ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്തു.ഇതിനെ ബസ് കണ്ടക്ടർ ചോദ്യം ചെയ്തു.

ഇതേ തുടർന്നു പ്രതികൾ രണ്ടു പേരും ചേർന്ന് കണ്ടക്ടറെ മർദിക്കുകയായിരുന്നു.ബസിലെ യാത്രക്കാർ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു.ബസ് യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപത്തു വച്ചാണ് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.കോട്ടയം നഗരമധ്യത്തിൽ വച്ച് ഗുണ്ടാ സംഘത്തലവൻ കെ.ഡി ജോമോൻ തല്ലിക്കൊന്ന ഷാന്റെ സുഹൃത്തും ഗുണ്ടാ സംഘത്തലവനുമായിരുന്നു സൂര്യൻ.സൂര്യനെ കണ്ടെത്തുന്നതിനു വേണ്ടിയാണ് ജോമോനും കൂട്ടാളികളും ചേർന്ന് ഷാനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.കസ്റ്റഡിയിൽ എടുത്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button