28.9 C
Kottayam
Tuesday, September 17, 2024

‘പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്, തെറ്റായ അഭിപ്രായങ്ങൾ ശരിയല്ല; മമതയ്ക്കെതിരെ ബംഗ്ലാദേശ്

Must read

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മമത ബാനർജിയുടെ അഭിപ്രായ പ്രകടനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ശക്തമായ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് സർക്കാർ. മമതയുടെ ട്വീറ്റ് പ്രകോപനപരമാണെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

രാജ്യത്തെ പ്രശ്നം പരിഹരിച്ച്, സാധാരണ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുടെ മരണമടക്കം സൂചിപ്പിച്ചുള്ള തെറ്റിദ്ധാരണജനകമായ പരാമര്‍ശം. മമത ബാനർജി എക്സ് പോസ്റ്റിൽ പറഞ്ഞതുപോലെ, ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ പരാമർശിക്കുന്നതിനും മാത്രമുള്ള സാഹചര്യം ബംഗ്ലാദേശിൽ നിലവിലില്ല.

കൂടാതെ, ജനങ്ങൾക്ക് അഭയം നൽകുമെന്ന ഉറപ്പ് പോലുള്ള, വാഗ്ദാനങ്ങളും അഭിപ്രായങ്ങളും മറ്റൊരു തരത്തിൽ അപകടമാകും. അത്തരം ഒരു പ്രഖ്യാപനം മുതലെടുക്കാൻ അക്രമികളും തീവ്രവാദികളുമടക്കം ശ്രമിച്ചേക്കുമെന്ന ദൂരവ്യാപക പ്രശ്നമുണ്ടെന്നും ബംഗ്ലാദേശ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും, അവര്‍ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. 

നിസ്സഹരായ ആളുകൾ ബംഗാളിലേക്ക് വന്നാൽ ഉറപ്പായും അവർക്ക് അഭയം നൽകുമെന്നായിരുന്നു മമത ബാനർജി പറ‍ഞ്ഞത് പറഞ്ഞു. പ്രക്ഷുബ്ധമായ പ്രദേശങ്ങളോട് ചേർന്നുള്ള അഭയാർത്ഥികളെ പാർപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ പ്രമേയമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ ‘രക്തസാക്ഷി ദിന’ റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ. പിന്നാലെ എക്സിൽ പങ്കുവച്ച ട്വീറ്റും വിവാദമായിരുന്നു. വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യേണ്ട വിഷയത്തിലുള്ള നിലപാടിൽ ഗവര്‍ണറും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം,  സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. നിയമം ലംഘിക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തലസ്ഥാനമായ ധാക്കയടക്കം പ്രധാന തെരുവുകളെല്ലാം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ മിക്കയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

 വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശ് സ്വദേശികളും സർവ്വകലാശാല വിദ്യാർത്ഥികളുമാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. സർക്കാർ ജോലികളെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പുണ്ടായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week