28.1 C
Kottayam
Friday, September 20, 2024

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഞാന്‍ ചായ വരെ കൊടുത്തു: വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ശാലു മേനോന്‍

Must read

കൊച്ചി:കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന സിനിമ-സീരിയല്‍ താരമായിരുന്നു ശാലു മേനോന്‍. 49 ദിവസത്തോളമാണ് ശാലു മേനോന്‍ ജയിലില്‍ കിടന്നത്. ഇപ്പോഴിതാ ആ ദിവസത്തെക്കുറിച്ച് വീണ്ടും ഓർക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലുമേനോന്‍.

നടിയെന്ന പരിഗണനയൊന്നും ജയിലില്‍ ലഭിച്ചിരുന്നില്ല. മറ്റുള്ള തടവുകാരെപ്പോലെ തന്നെ തറയില്‍ പായ വിരിച്ചാണ് കിടന്നത്. ആ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നത് അമ്മയും അമ്മൂമയും തന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും മാത്രമായിരുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതെന്നും ശാലു മേനോന്‍ പറയുന്നു.

പേരുദോഷവും വന്നു. എന്നാല്‍ തെറ്റുകാരിയല്ല എന്നതിനാല്‍ തന്നെ ഞാന്‍ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ലാലോ. സത്യസന്ധമായി പോകുകയാണെങ്കിൽ ഒരിക്കലും ഒരു കലാകാരിയെ തോൽപ്പിക്കാൻ പറ്റില്ല. ഞാൻ തെറ്റുചെയ്യാത്ത ഒരാളാണ്. നല്ലൊരു തൊഴില്‍ എന്റെ കയ്യിലുണ്ട്, നൃത്താധ്യാപികയാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവുണ്ട്. ആ മേഖലയില്‍ മുന്നോട്ട് പോകാമെന്ന് വലിയ ആഗ്രഹും എനിക്കുണ്ടായെന്നും ശാലു പറയുന്നു.

ജയിലില്‍ വെച്ചും പല തരത്തിലുള്ള ആളുകളെ കാണാന്‍ കഴിഞ്ഞു. അവരോട് സംസാരിക്കുകയും അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. എന്റെ കൂടെ പ്രായമായ ഒരു അമ്മ മാത്രമാണ് താമസിച്ചിരുന്നത്. നാല് വർഷമായി അവർ ജയിലില്‍ കിടക്കുന്നു. അവരെ മകന്‍ പോലും വന്ന് കൊണ്ടുപോകുന്നില്ല. ഞാൻ ജയിലിൽ നിന്നിറങ്ങിയിട്ടും ആ അമ്മ മകനെ തന്നെ പ്രതീക്ഷിച്ച് അവിടെ തുടരുകയാണ്.

ആ കേസുമായി ബന്ധപ്പെട്ട് പഠിച്ച ഒരു പാഠം എന്നത് ആരേയും അധികം വിശ്വസിക്കരുതെന്നാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദൈവം നമ്മുടെ കൂടെ നില്‍ക്കും. ആ ധൈര്യത്തില്‍ മുന്നോട്ട് പോകുക. ഒറ്റപ്പെടുത്തിയവർ പിന്നീട് കൂടെ വന്നു. എന്നാല്‍ ജയിലില്‍ പോകുന്ന സമയത്ത് കുടുംബക്കാരും എനിക്കൊപ്പം നിന്നില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ചെറിയൊരു റൂമർ കേട്ടാണ് മാധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. അവർക്ക് ഞാന്‍ ചായ കൊടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്. കുടുംബക്കാർ അന്ന് അങ്ങനെ ചെയ്തതില്‍ എനിക്കൊരു പരിഭവവുമില്ല. ഞാന്‍ അനുഭവിക്കേണ്ടത് ഞാന്‍ അനുഭവിച്ചു. ഇതൊക്കെ വേണമെങ്കില്‍ എനിക്കൊരു പുസ്തകമാക്കി മാറ്റാം.

എന്റെ മോർഫിങ് വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. വിഡിയോ എന്റേത് അല്ലാലോ, അതുകൊണ്ട് തന്നെ ഞാനത് വിട്ടു. 2009-ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. ഇന്നാണെങ്കില്‍ അത് പലർക്കും മനസ്സിലാകുമായിരുന്നുവെന്നും ശാലു മേനോന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week