24.4 C
Kottayam
Sunday, September 29, 2024

രേണുകസ്വാമിയെ കൊന്നത് ഷോക്കടിപ്പിച്ച്? ദർശന്റെ ഫാം ഹൗസിൽ നടന്നത് ക്രൂരപീഡനങ്ങളെന്ന് പോലീസ് കോടതിയിൽ

Must read

ബെംഗളൂരു: തന്റെ ഫാംഹൗസിൽ വെച്ച് രേണുകസ്വാമി എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ കന്നഡ സിനിമയിലെ സൂപ്പർതാരം ദർശന്റെ പോലീസ് കസ്റ്റഡി നീട്ടിനൽകി കോടതി. രേണുകസ്വാമി മരിക്കുന്നതിനു മുമ്പു തന്നെ നടൻ സ്ഥലത്തു നിന്ന് പോയിരുന്നുവെന്ന വാദമടക്കം ദർശന്റെ അഭിഭാഷകൻ ഉയർത്തിയെങ്കിലും കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകുകയായിരുന്നു.

33കാരനായ രേണുകസ്വാമിക്ക് ദർശന്റെ ഫാം ഹൗസിൽ നേരിടേണ്ടി വന്ന ക്രൂരതകൾ സമാനതകളില്ലാത്തതാണെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വിവരിച്ചു. രേണുകസ്വാമി ഇലക്ട്രിക് ഷോക്കിന് വിധേയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശരീരത്തിൽ 39 പരിക്കുകളുണ്ടായിരുന്നു. 7-8 ഇടങ്ങളിൽ പൊള്ളലേൽപ്പിച്ച പാടുകളും ഉണ്ട്.

കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി ആറ് കാരണങ്ങളാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ അവതരിപ്പിച്ചത്. ഒന്നാമതായി പത്ത് കുറ്റാരോപിതരുടെ മൊബൈൽ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. ഫോണുകളുടെ പാസ്‌വേഡ് പലരും നൽകിയിട്ടില്ല. ഇക്കാരണത്താൽ കൂടുതൽ സമയം ആവശ്യമാണ്.പലരും ഫോണിലെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇവ റിട്രീവ് ചെയ്ത് കുറ്റാരോപിതരെ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള സമയം വേണം. കസ്റ്റഡിയിൽ നിന്ന് കുറ്റാരോപിതരെ പുറത്തുവിട്ടാൽ അവർ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിനു പിന്നിലെ പ്രേരണയായി നിലവിൽ അനുമാനിക്കപ്പെടുന്നത് പവിത്ര ഗൗഢ തന്റെ സുഹൃത്തായ ദർശനോട് സോഷ്യൽ‌ മീഡിയയിലൂടെ പറഞ്ഞ പരാതിയാണ്. രേണുകസ്വാമി തന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന് അശ്ലീല മെസ്സേജുകളയയ്ക്കുന്നു എന്നതായിരുന്നു പരാതി. ഇതിൽ പ്രകോപിതനായാണ് ദർശൻ രേണുകയെ വിളിച്ചുവരുത്തുകയും തുടർവന്ന് കൊലപാതകം നടക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദർശൻ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് മൈസൂരിലേക്ക് പോയിട്ടുണ്ട്. ഇവിടങ്ങളിൽ നേരിൽ കൊണ്ടുപോയി മഹസർ തയ്യാറാക്കാൻ സമയം ആവശ്യമാണ്. കേസിൽ അറസ്റ്റിലായതിനു പിന്നാലെ കുറ്റാരോപിതരിലൊരാളായ അനുകുമാറിന്റെ പിതാവ് മരിച്ചിരുന്നു. അനുകുമാർ വരാതെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിലാണ് കുടുംബം. അനുകുമാറിനെ സ്ഥലത്തെത്തിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന ജൂൺ എട്ടിന് ദർശനും പവിത്രയുമടക്കമുള്ളവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പിടിച്ചെടുക്കാനുണ്ട്. ഇതിന് സമയം ആവശ്യമാണ്. ഇലക്ട്രിക് ഷോക്ക് നല്ടകാൻ ഉപയോഗിച്ച ഉപകരണം പിടിച്ചെടുക്കാനും സമയം വേണം. കൊല്ലാനുപയോഗിച്ച ആയുധമായാണ് ഈ ഉപകരണത്തെ കണക്കാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week