25.9 C
Kottayam
Saturday, September 28, 2024

‘മോദി നുണ ഫാക്ടറി’പാകിസ്താനെക്കാൾ തൊഴിലില്ലായ്മ ഇന്ത്യയിൽ;കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ റാലി

Must read

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. യുപിയിൽ 80 ഉം . ബിഹാറിൽ 40 ഉം സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു.  

ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് വെറുപ്പിന്‍റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി? ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണ്? 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നത്.

ഈ രാജ്യത്ത് സംവരണം എങ്ങനെയാണ്? സമസ്ത മേഖലകളെയും മോദി തകർത്തു. മുതലാളിമാർക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തിന് ജാതി സെൻസസ് അനിവാര്യമെന്നും രാഹുൽ അഗ്നിവീർ സംവിധാനം യുവാക്കളെ ചതിക്കുകയാണ്. അഗ്നിവീർ വീരമൃത്യം വരിച്ചാൽ ഒരു ആനുകൂല്യവും കിട്ടില്ല. ആർ എസ് എസിനെയും, ബി ജെ പിയെയും ഭയമില്ല. ധീരമായി പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

മോദിക്ക് പാദസേവ ചെയ്യാനായി തേജസ്വിയെ നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്ന് ലാലു പ്രസാദ് യാദവ് തുറന്നടിച്ചു. ചാഞ്ചാടി നടക്കുന്നവൻ ഇനിയും ആ പണി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാഴിമഥനത്തിൽ അസുരന്മാരുടെ കൈയിൽ അമൃത് കിട്ടിയത് പോലെയാണ് മോദിയുടെ കൈയിൽ അധികാരം എത്തിയതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണം.മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കിൽ രാജ്യത്തെ രക്ഷിക്കാനാവില്ല. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. നൽകിയ ഒരു വാഗ്ദാനവും ഒരു നടപ്പാക്കിയില്ല. അതുകൊണ്ടാണ് കർഷകർക്ക് വീണ്ടും പ്രതിഷേധിക്കേണ്ടിവരുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭയന്ന് പിന്മാറില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു.

അന്വേഷണ ഏജൻസികൾ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ വെറുതെ വിടുന്നില്ല.രാഹുൽ ഗാന്ധിയുടെയും, അഖിലേഷ് യാദവിന്‍റെയുമൊക്കെ പിന്നാലെ ഏജൻസികളുണ്ട്. ബിജെപി  വാഷിംഗ് മെഷീനായിരിക്കുന്നു. ഏത് അഴിമതി പാർട്ടി അവിടെ ചെന്നാലും വെളുപ്പിച്ചെടുക്കും.  

മോദി നുണ ഫാക്ടറിയാണ്. ദാരിദ്ര്യവും, തൊഴിലില്ലായ്മയും മറച്ചു വയ്ക്കാൻ നുണ പറഞ്ഞ് നടക്കുകയാണ്. കണ്ണട തുടച്ച്  യാഥാർത്ഥ്യങ്ങൾ കാണാൻ മോദി  ശ്രമിക്കണം. ബി ജെപിയിലെ കുടുംബാധിപത്യം മോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week