24.9 C
Kottayam
Sunday, October 6, 2024

കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ട്‌, ഗവര്‍ണറോട് വിട്ടുവീഴ്ചയില്ലെന്ന് എസ്എഫ്ഐ

Must read

തിരുവനന്തപുരം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും പൊലീസ് നടപടിയെ വിമര്‍ശിച്ചും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആര്‍ഷോ രംഗത്ത്.  തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുന്നു.

ഗവർണർ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവർ അല്ല പൊലീസ്. കരിങ്കൊടി പ്രതിഷേധിക്കാര്‍ക്കെതിരെ 124 ചുമത്തിയത്തിൽ വലിയ വിമർശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്.

എങ്ങനെയും അക്രമ സംഭവങ്ങൾ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണ് ഗവര്‍ണര്‍ കളിക്കുന്നത്. എസ്എഫ്ഐ സമരം ശക്തമായി തുടർന്നുപോകും. ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചാണ് കാറിന്  പുറത്തിറങ്ങിയത്. അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. 

ബാനറും പ്ലക്കാർഡുകളുമായി ഗവർണറെ വരവേറ്റ എസ്എഫ്ഐക്കാർക്കു നേരെ വണ്ടി നിർത്തി പാഞ്ഞടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ വരുന്നതിനു മുമ്പ് എസ്എഫ്ഐക്കാരെ കസ്റ്റഡിയിൽ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഗവർണർ പോലീസിനു നേരെ കയർക്കുകയും ചെയ്തു. വണ്ടിയിൽ തിരികെ കയറാതെ ഗവർണർ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സ്ഥലത്തുള്ള ചായക്കടയിൽ നിന്ന് ഒരു കസേര വാങ്ങിയാണ് ഗവർണർ ഇരുന്നത്.

ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഗവർണർ. ഇതിനിടയിലാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇതിനകം തന്നെ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

കാറിൽ കയറാൻ അഭ്യർത്ഥിച്ച പോലീസ് ഉദ്യോഗസ്ഥനോട് ‘നോ ഐ വിൽ നോട്ട് ഗോ, യൂ ആർ ഗിവിങ് പ്രോട്ടക്ഷൻ ഹിയർ’ എന്ന് കയർക്കുകയാണ് ഗവർണര്‍. പോലീസ് തന്നെ നിയമം ലംഘിച്ചാൽ പിന്നെ ആരാണ് നിയമം ഉയർത്തിപ്പിടിക്കുക എന്നദ്ദേഹം ചോദിച്ചു.

റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് മുതൽ സംസ്ഥാന സർക്കാരുമായി നടന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സംഭവവികാസങ്ങൾ വന്നിരിക്കുന്നത്. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ സ്ഥലംവിട്ടിരുന്നു. കഴിഞ്ഞദിവസം ഇതിനുള്ള മറുപടിയെന്നോണം ഗവർണറുടെ ചായ സൽക്കാരത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഇതിനിടയിൽ വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നുണ്ട്. ഇത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്.


ഗവർണറെ വരുതിക്ക് നിര്ത്താമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് ആരിഫ് മുഹമ്മദ് ഖാനെ മനസ്സിലായിട്ടില്ലെന്നേ തനിക്ക് പറയാനുള്ളൂ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഗവർണറെ ‘ഗുണ്ടകളെ’ക്കൊണ്ട് നേരിടുന്ന സ്ഥിതിയിലേക്ക് പോലീസ് എത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐക്കാരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്ത് നീക്കണമായിരുന്നു. ഇല്ലെങ്കിൽ ഗവര്‍ണറുടെ വഴി മാറ്റണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week