24.4 C
Kottayam
Sunday, September 29, 2024

അയോധ്യ: കോൺഗ്രസിനു ക്ഷണം ലഭിച്ചില്ല, സിപിഎമ്മിൻ്റേത് ഭിന്നിപ്പുണ്ടാക്കുന്ന ബി.ജെ.പി നിലപാട് :സതീശൻ

Must read

കൊച്ചി: അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിനു ക്ഷണം ലഭിച്ചിട്ടില്ലെന്നും പാർട്ടിയിലെ ചില നേതാക്കൾക്ക് വ്യക്തിപരമായ ക്ഷണം മാത്രമെ ലഭിച്ചിട്ടുള്ളൂയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനം വ്യക്തമാക്കും. വിഷയത്തെ വോട്ടിനു വേണ്ടി സി.പി.എം. രാഷ്ട്രീയവത്കരിക്കുകയാണെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ബി.ജെ.പി.യുടെ നിലപാട് തന്നെയാണ് സി.പി.എമ്മിൻ്റേതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ല. വ്യക്തിപരമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതവര്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ജനുവരി 22-ന് നടക്കാനിരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുക്കുന്നതിനു മുമ്പേ വിവാദമാക്കുകയാണ്. സി.പി.എം. വോട്ടുകിട്ടാന്‍ വേണ്ടി എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുകയാണ്.

ഏകസിവില്‍ കോഡ് വന്ന സമയത്തും പലസ്തീന്‍ വിഷയത്തിലും ഇപ്പോള്‍ അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടും സി.പി.എം. അതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. ബി.ജെ.പി. ചെയ്യുന്ന അതേ പണി ചെയ്യുകയാണ്. എന്നിട്ട് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ നോക്കുകയാണ്. ഞങ്ങള്‍ക്ക് ബി.ജെ.പി.യെ കുറിച്ചുള്ള ആക്ഷേപമതാണ്. ജാതീയമായി, മതപരമായി എല്ലാ വിഷയങ്ങളിലും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ വേറെയൊരു രൂപമാണ് കേരളത്തിലെ സി.പി.എം. ചെയ്യുന്നത്.

പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് കേള്‍ക്കണം. ഞാന്‍ അവരെ അഭിനന്ദിക്കുകയാണ് പരസ്യമായി. കാരണം അവരുടെ വാചകങ്ങള്‍ വളരെ സൂഷ്മതയോട് കൂടിയാണ്. സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു ഭിന്നിപ്പും മതപരമായി ഉണ്ടാകരുതെന്ന ആഗ്രഹത്തോടു കൂടിയാണ്. ഇങ്ങനെയല്ലേ രാഷ്ട്രീയ നേതാക്കന്മാര്‍ ചെയ്യേണ്ടത്. അവര്‍ മാതൃകയാണ്.

ഒരു ഭിന്നിപ്പ് ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിലുണ്ടാകരുതെന്നാണ് ആഗ്രഹം. സുപ്രഭാതം പത്രം എഡിറ്റോറിയലെഴുതി. അത് അപക്വമായ തെറ്റായുളള ഒരു നടപടിയാണ്. ഇപ്പോള്‍ ജിഫ്രി തങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞല്ലോ അത് സമസ്തയുടെ നിലപാടല്ലെന്ന്. അപ്പോള്‍ അവിടെയും വോട്ടു കിട്ടാന്‍ വേണ്ടി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.എമ്മിന്റെ ധാരണയും പാളി പോയി.

സ്പീക്കറുടെ മിത്ത് വിവാദത്തില്‍ പ്രതിപക്ഷമെന്താ നിലപാടെടുത്തത്. ഞങ്ങളത് ആളിക്കത്തിക്കാന്‍ നോക്കിയോ. ഒറ്റ ദിവസം കൊണ്ട് ആ ചര്‍ച്ച അവസാനിപ്പിക്കണമെന്ന് പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ഇത്തരം വിഷയങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞു. എന്നെ ലജ്ജിപ്പിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎം ഇത്തരം വിഷയങ്ങള്‍ കേവലം വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മാത്രം ദുരുപയോഗം ചെയ്യുന്നു എന്നതാണ്.

ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ വേറെയുണ്ട്. ചര്‍ച്ച നടത്തിയതിനു ശേഷമല്ലേ തീരുമാനമെടുക്കേണ്ടത്. ഇത്തരം വിഷയം വരുമ്പോള്‍ സൂഷ്മതയോട് കൂടിയാണ് കൈകാര്യം ചെയ്യേണ്ടത്. സി.പി.എമ്മിന് എന്താ ആലോചിക്കാനുള്ളത്. സി.പി.എമ്മിന് കേരളത്തിലെ കുറച്ച് ഇട്ടാവട്ട സ്ഥലത്തെ രാഷ്ട്രീയം മാത്രമല്ലേയുള്ളൂ.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്ക് ഒരു വ്യക്തിപരമായ ക്ഷണം കിട്ടുമ്പോള്‍ അവരത് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. അതിനു മുമ്പ് ഇങ്ങനെയൊരു എഡിറ്റോറിയല്‍ എഴുതേണ്ട കാര്യമുണ്ടോ. അതൊക്കെ ഗുണമല്ല ചെയ്യുന്നത് ദോഷമാണ്. അതിലൊക്കെ ചില അജണ്ടയുണ്ടെന്നാണ് വ്യക്തമാകുന്നത്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കേണ്ട കാര്യമുണ്ടോ.- വി.ഡി. സതീശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week