24.4 C
Kottayam
Sunday, September 29, 2024

വന്ദേഭാരതിനു കല്ലെറിഞ്ഞ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

Must read

ഷൊർണൂർ: വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം 21-നായിരുന്നു സംഭവം. വന്ദേഭാരത് തീവണ്ടിയുടെ ചില്ല് കല്ലേറിൽ തകർന്നിരുന്നു. ഷൊർണൂർ സ്റ്റേഷനിൽ നിർത്തി, പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് യാത്ര തുടർന്നത്.

അറസ്റ്റുചെയ്ത രണ്ടുപേരെയും സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ചോദ്യംചെയ്തപ്പോൾ കല്ലെറിഞ്ഞതായി സമ്മതിച്ചു. വ്യാഴാഴ്ച മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കും.

ഷൊർണൂർ റെയിൽവേ സുരക്ഷാസേന കമാൻഡർ സി.ടി. ക്ലാരി വൽസയുടെ നേതൃത്വത്തിലുള്ള സംഘമാണിവരെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽവെച്ച് വന്ദേഭാരത് എക്സ്‌പ്രസിനുനേരേ മുമ്പും കല്ലേറുണ്ടായിട്ടുണ്ട്.

അതിനിടെ സജീവ ചർച്ചയായി വന്ദേഭാരത് എക്സ്പ്രസിന്റെ കോട്ടയം റൂട്ട്. അന്തിമ തീരുമാനം റെയിൽവേ അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരു–എറണാകുളം റൂട്ടിൽ സർവീസ് തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്ന ചർച്ചകളാണു സജീവമായത്. കോട്ടയം സ്റ്റേഷനിലെ സൗകര്യങ്ങൾ അനുകൂല ഘടകമായി റെയിൽവേ പരിഗണിക്കുന്നു. കേരളത്തിന് അനുവദിക്കുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് ഡിവിഷനാണ് കൈമാറുന്നത്. 

ആദ്യ വന്ദേഭാരത് തിരുവനന്തപുരം ഡിവിഷനാണു ലഭിച്ചത്. മംഗളൂരു– എറണാകുളം റൂട്ടിൽ പരിശോധന നടത്താനാണു പാലാക്കാട് ഡിവിഷൻ അധികൃതർക്കു ലഭിച്ച നിർദേശം. എന്നാൽ ഇത് ഔദ്യോഗിക നിർദേശമല്ല. കേരളത്തിനു ലഭിച്ച വന്ദേഭാരത് റേക്ക് ഇതു വരെ ചെന്നൈയിൽ നിന്നു പാലക്കാട് ഡിവിഷന് അടുത്ത ദിവസങ്ങളിലാകും കൈമാറുക. റേക്ക് ലഭിച്ചാൽ നേരെ മംഗളൂരുവിലേക്കാണു കൊണ്ടുപോകുന്നത്. 

അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ സർവീസ് നടത്തുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതാണ് എറണാകുളം വരെ സർവീസ് ചുരുക്കാൻ കാരണമായത്. ഈ സർവീസാണു കോട്ടയത്തേക്ക് നീട്ടാനുള്ള ചർച്ചകളിൽ നിറഞ്ഞത്.

കോട്ടയം  റെയിൽവേ സ്റ്റേഷൻ: അനുകൂല ഘടകങ്ങൾ

ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി കോട്ടയത്തെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചായി.

എല്ലാ പ്ലാറ്റ്ഫോമിലും വെള്ളം നിറയ്ക്കാൻ സൗകര്യം.

അത്യാവശ്യ ഘട്ടങ്ങളിൽ 8 റേക്കുള്ള ട്രെയിൻ കയറ്റി നിർത്താൻ ഒന്ന് എ പ്ലാറ്റ്ഫോമിൽ സൗകര്യം.

മെയിൻ ലൈ നിൽ വരുന്ന ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ സജ്ജം.

എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിലവിൽത്തന്നെ കൈകാര്യം ചെയ്യാൻ       സാധിക്കുന്നതിൽ കൂടുതൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യുന്നു.

എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്താൻ പരമാവധി വേണ്ട ത്ഒരു മണിക്കൂർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week