25.5 C
Kottayam
Sunday, September 29, 2024

ആർ.എൻ.രവി അല്ല, ‘ആര്‍.എസ്.എസ്. രവി’എന്ന പേരാണ് നല്ലത്, ജനങ്ങൾ ചെരിപ്പൂരി എറിയും’; ഗവർണർക്കെതിരേ ഉദയനിധി സ്റ്റാലിൻ

Must read

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ചതിനു പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. നീറ്റ് ബില്ലിന് അംഗീകാരം നിഷേധിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരമാണുള്ളതെന്നും ആര്‍.എന്‍. രവി എന്നല്ല ‘ആര്‍.എസ്.എസ്. രവി’ എന്ന പേരാകും ഗവര്‍ണര്‍ക്ക് കൂടുതല്‍ ചേരുകയെന്നും ഉദയനിധി പറഞ്ഞു. നീറ്റിനെതിരെ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാരസമരത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ഉദയനിധിയുടെ വിമര്‍ശനം.

സംസ്ഥാനം അംഗീകരിച്ച തീരുമാനങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു പോസ്റ്റമാന്‍ എന്നതില്‍കവിഞ്ഞ് ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാത്തത് വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. ഇതുവരെ 21 പേരുടെ ജീവന്‍ നീറ്റിന്റെ പേരില്‍ നഷ്ടമായി. ഇതൊന്നും ആത്മഹത്യകളല്ല, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നടത്തിയ കൊലപാതകങ്ങളാണിത്. എ.ഐ.ഡി.എം.കെ ഇതില്‍ അവരെ പിന്തുണയ്ക്കുകയാണ്. നീറ്റ് ഒഴിവാക്കുന്നതുവരെ സമരം തുടരുകതന്നെ ചെയ്യും. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും പിന്മാറില്ല. ഒരു എം.എല്‍.എ ആയോ മന്ത്രിയായോ അല്ല ഞാന്‍ സമരത്തിന്റെ ഭാഗമായത്. നീറ്റു കാരണം ജീവിതം അവസാനിപ്പിച്ച വിദ്യാര്‍ഥികളുടെ സഹോദരനായാണ് ഞാന്‍ ഇവിടെ നിക്കുന്നത്, ഉദയനിധി പറഞ്ഞു.

ബില്ല് നിഷേധിക്കാന്‍ താങ്കളാരാണ്. എന്തധികാരമാണ് നിങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് താങ്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ജനങ്ങളെ കണ്ട് നിങ്ങളുടെ ആശയങ്ങളെ കുറിച്ച് അവരോട് സംസാരിക്കണം. അവര്‍ നിങ്ങളുടെ മുഖത്തേക്ക് ചെരിപ്പൂരി എറിയും. താങ്കള്‍ വിജയിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ അനുസരിക്കും. നീറ്റിനെയും പിന്തുണയ്ക്കാം, ഉദയനിധി പറഞ്ഞു.

നീറ്റ് യോഗ്യത നേടാനാവാതെ 19-കാരനായ ഒരു വിദ്യാര്‍ഥിയും പിന്നാലെ വിദ്യാര്‍ഥിയുടെ അച്ഛനും ജീവനൊടുക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദയനിധി സ്റ്റാലിന്‍ നിരാഹാരസമരം പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week